Latest NewsKeralaNews

ഫേസ്ബുക്ക് വഴി പരിചയത്തിലായ യുവതിയെ പീഡിപ്പിച്ചു : ആദ്യരാത്രിയ്ക്ക് മുമ്പേ നവവരന്‍ അഴിയ്ക്കുള്ളില്‍

 

വര്‍ക്കല: ചതിക്കപ്പെട്ട യുവതിയുടെ ഇടപെടലില്‍ ആദ്യ രാത്രിക്ക് മുമ്പേ നവവരന്‍ അഴിക്കുള്ളിലായി. പീഡന കേസ് പ്രതിയെ വിവാഹദിവസം രാത്രിയില്‍ ഭാര്യാഗൃഹത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി നെട്ടയംചേരിയില്‍ വേളമാനുര്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇന്‍ഷാദ് (29) ആണ് വിവാഹ ദിവസം പീഡനക്കേസില്‍ അഴിക്കുള്ളിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി കഴക്കൂട്ടത്ത് ഹോട്ടലിലും വര്‍ക്കലയിലെ റിസോര്‍ട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹവാര്‍ത്ത ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാഹദിവസം ഭാര്യാഗൃഹത്തില്‍നിന്ന് രാത്രി ഒമ്പതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

കഴക്കൂട്ടത്തെ ഹോട്ടലില്‍ ഫെബ്രുവരിയിലും വര്‍ക്കല പാപനാശത്തെ റിസോര്‍ട്ടില്‍ ജൂലൈയിലുമായിരുന്നു പീഡനം. ഇതിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറി. കടയ്ക്കല്‍ സ്വദേശിനിയെയാണ് വിവാഹം ചെയ്തത്. മുസ്ലിം ആചാര പ്രകാരം വിവാഹ ദിവസം വധുവിന്റെ വീട്ടിലാണ് താമസം. ഈ വീട്ടിലേക്ക് തീര്‍ത്തും അപ്രതീക്ഷിതമായി പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെയാണ് പൊലീസെത്തിയത്.

ഗള്‍ഫിലായിരുന്നു ഇന്‍ഷാദിന് ജോലി. ഈ വര്‍ഷം ആദ്യമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇടവ സ്വദേശിനിയുമായുള്ള ബന്ധം അതിന് ശേഷമാണ് ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയത്. കഴകൂട്ടത്തെ അല്‍സാജിലും പാപനാശത്തെ റിസോര്‍ട്ടിലും തന്നെ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. വിവാഹം ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ ഉടന്‍ യുവതി പരാതിയുമായെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തനിക്ക് ബിസിനസ്സാണെന്ന് പറഞ്ഞാണ് ഇന്‍ഷാദ് പെണ്‍കുട്ടിയെ വലയിലാക്കിയതും പറ്റിച്ചതും. വഞ്ചിച്ചതറിഞ്ഞ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നു. ഇതിനിടെയാണ് ഇന്‍ഷാദിന്റെ വിവാഹ ഫോട്ടോകള്‍ ഫെയ്‌സ് ബുക്കിലെത്തിയത്. ഇന്‍ഷാദിന്റെ സുഹൃത്തുക്കളും കല്ല്യാണ ഫോട്ടോ എഫ് ബിയില്‍ ഇട്ടിരുന്നു. ഇന്‍ഷാദും തന്റെ വിവാഹം കഴിഞ്ഞ വിവരം മുഖ പുസ്തകത്തില്‍ ഇട്ടു. ഇത് കണ്ടപ്പോള്‍ വീട്ടുകാരുടെ കൂടെ നിര്‍ദ്ദേശാനുസരണമാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നാണ് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button