Latest NewsNewsIndiaHighlights 2017

ബി.ജെ.പിയ്ക്ക് ഉജ്ജ്വല വിജയം: രാഹുലിന്റെ മണ്ഡലത്തിലും തകര്‍പ്പന്‍ വിജയം: യോഗിക്ക് അഭിനന്ദന പ്രവാഹം

ലക്നൗ•യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഉജ്ജ്വല വിജയം. 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും മേയര്‍ സ്ഥാനം ബി.ജെ.പി നേടി. ബി.എസ്.പിയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു. വാരണാസി, ഗോരഖ്പൂര്‍, ഗാസിയാബാദ്, ബറേലി, ആഗ്ര, ഫിറോസാബാദ്, അയോധ്യ-ഫൈസാബാദ്, മഥുര, ലക്നൗ, കാണ്‍പൂര്‍, സഹാറന്‍പൂര്‍, ഝാന്‍സി, മൊറാദാബാസ് എന്നിവിടങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്.

അലിഗഡിലും മീററ്റിലും ബി.എസ്.പി വിജയിച്ചു.

അമേത്തി നഗര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചത് കോണ്‍ഗ്രസിന് കനത്ത ആഘാതമായി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കോട്ടയായാണ്‌ കരുതിപ്പോരുന്നത്.

652 തദ്ദേശ സ്ഥാപനങ്ങളില്‍ 341 ഇടങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്. 116 ഇടങ്ങളില്‍ ബി.എസ്.പിയും 19 ഇടങ്ങളില്‍ കോണ്‍ഗ്രസും 81 ഇടങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയും മറ്റുള്ളവര്‍ 95 ഇടങ്ങളിലും വിജയിച്ചു.

ബി.ജെ.പിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സ്മൃതി ഇറാനി, പ്രകാശ്‌ ജാവദേക്കര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചു.

രാജ്യത്ത് വികസനം ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നന്ദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിജയം ജനങ്ങളുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രചോദനമാകുന്നുവെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്‍ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ നാല് കോടി ജനങ്ങളോടും നന്ദി പറഞ്ഞു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ 100 ശതമാനം വിജയമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രവര്‍ത്തകരെയും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ അഭിനന്ദിച്ചു.

16 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (നഗര്‍ നിഗം), 198 മുനിസിപ്പല്‍ കൌണ്‍സില്‍ (നഗര്‍ പാലിക പരിഷദ്), 438 നഗര്‍ പഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 79,113 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ജില്ല, താലൂക്ക് ആസ്ഥാനങ്ങളിലെ 334 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടന്നത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 3.32 കോടി വോട്ടര്‍മാരില്‍ 52.5 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

Leads + Wins MAYOR BJP INC BSP SP OTH
*Final result awaited
Kanpur82/110 wards BJP 67 7 0 0 8
Lucknow9/110 wards BJP 5 0 1 2 1
Ghaziabad68/100 wards BJP 55 3 5 0 5
Agra10/100 wards BJP 8 0 1 0 1
Varanasi42/90 wards BJP 16 12 0 9 5
Meerut33/90 wards BSP 14 4 11 1 3
Allahabad76/80 wards BJP 21 12 3 24 16
Bareilly16/80 wards BJP 12 0 0 2 2
Aligarh25/70 wards BSP 25 0 0 0 0
Moradabad24/70 wards BJP 19 1 3 1 0
Saharanpur25/70 wards BJP 13 0 3 1 8
Gorakhpur70/70 wards BJP 27 3 5 17 18
Firozabad6/70 wards BJP 5 0 0 1 0
Mathura33/70 wards BJP 24 0 0 0 9
Jhansi60/60 wards BJP 29 5 9 6 11
Ayodhya60/60 wards BJP 32 1 2 17 8

shortlink

Related Articles

Post Your Comments

Related Articles


Back to top button