KeralaLatest NewsNews

വീണ്ടും ഡിഫ്ത്തീരിയ മരണം

പേരാവൂര്‍:വീണ്ടും ഡിഫ്ത്തീരിയ രോഗം ബാധിച്ച് ഒരു മരണം. അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. പേരാവൂര്‍ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റെയും തങ്കമണിയുടെയും മകള്‍ ശ്രീ പാര്‍വതിയാണ് (14)ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.

കഴിഞ്ഞ മാസം 10 ന് സ്‌കൂളില്‍ നിന്നും ബെംഗളൂരുവിലേക്ക് വിനോദയാത്ര പോയി വന്നതിന് ശേഷമാണ് ശ്രീപാര്‍വ്വതിയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടത്. പനിയും ചുമയും കൂടുതലായതിനാല്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായതോടെയാണ് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. ആദര്‍ശ് ഏക സഹോദരനാണ്.ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.

പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലും വിദ്യാര്‍ഥിിനിയുടെ വീടിന് സമീപത്തെ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളടക്കം നാനൂറോളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്കുകയും പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്ത് രണ്ട് ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഡിഫ്ത്തീരിയ ബാധിച്ച് മരണം വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button