KeralaLatest NewsNews

മെഡിക്കല്‍ കോളേജ് : 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 5 പേരെ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. കൊച്ചുവേളി സ്വദേശികളായ ഔസേപ്പ് ഏലിയാസ് (53), അനില്‍ ലൂഡിറ്റ് (42), പൂന്തുറ സ്വദേശി ലോവിതന്‍ (46), കന്യാകുമാരി സ്വദേശി അന്തോണി അടിമ (30), പൊഴിയൂര്‍ സ്വദേശി ഫ്രാന്‍സിസ് (31) എന്നിവരേയാണ് ഡിസ്ചാര്‍ജ് ചെയ്തത്. 8 പേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

ട്രോമകെയര്‍ ഐസിയുവില്‍ ചികിത്സയിലുള്ള പൂന്തുറ സ്വദേശി മൈക്കിള്‍ (42) ഗുരുതരാവസ്ഥയില്‍ തുടരുന്നു. അബോധാവസ്ഥയിലുള്ള മൈക്കിള്‍ വെന്റിലേറ്ററിലാണ്.

ഡി.എന്‍.എ. ടെസ്റ്റ് വഴി ശനിയാഴ്ച തിരിച്ചറിഞ്ഞ അടിമലത്തുറ ഷിബു ഹൗസില്‍ ദേവദാസിന്റെ മകന്‍ സേസിലന്റിന്റെ (58) മൃതദേഹം ഞാഴറാഴ്ച രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ഇതുവരെ 18 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. മെഡിക്കല്‍ കോളേജില്‍ 8 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ 4 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 3 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 1 മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button