Latest NewsNewsIndia

സിഖ് മതവിശ്വാസികളെ ഇസ്‍ലാമിലേക്കു മാറ്റുന്നെന്ന പരാതിയിൽ സുഷമയുടെ സഹായം ആവശ്യപ്പെട്ട് അമരീന്ദർ

ന്യൂഡൽഹി: സിഖ് മതവിശ്വാസികളെ പാക്കിസ്ഥാനിൽ ഇസ്‍ലാമിലേക്കു മാറ്റാൻ ശ്രമിക്കുന്നതായി പരാതി. സംഭവം നടക്കുന്നത് ഖൈബർ പഖ്തുൻഖ്വയിലെ ഹാങ്ഗു ജില്ലയിലാണ്. ഇസ്‌ലാമിലേക്കു അസിസ്റ്റന്റ് കമ്മിഷണർ ടെഹ്സിൽ ടാൽ യാക്യൂബ് ഖാൻ സിഖുകാരെ പരിവർത്തനം നടത്താൻ ശ്രമിക്കുന്നതായാണ് ആരോപണം. സിഖുകാർ ഡപ്യൂട്ടി കമ്മിഷണർക്കു ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകി.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് വിഷയത്തിൽ ഇടപെടണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ സിഖ് വിഭാഗക്കാർ ഇരയാകുന്നത് അംഗീകരിക്കാനാകില്ല. നമ്മുടെ കടമയാണ് സിഖ് സ്വത്വം സംരക്ഷിക്കേണ്ടത്. ഇതു പാക്കിസ്ഥാന്റെ ശ്രദ്ധയിൽ വിദേശകാര്യ മന്ത്രാലയം കൊണ്ടുവരണമെന്നും സിങ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ന്യൂനപക്ഷവിഭാഗം തലവൻ ഫാരിദ് ചന്ദ് സിങ് സർക്കാർ ഉദ്യോഗസ്ഥൻ ഇത്തരത്തിൽ പെരുമാറുന്നുവെന്ന് കേൾക്കുന്നത് വളരെ ഗുരുതരമാണെന്ന് പറഞ്ഞു. രാജ്യത്ത് ഏതു മതവിശ്വാസിക്കും എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ടെന്നും മതമാറ്റം ഉണ്ടായിട്ടില്ലെന്നും ഡപ്യൂട്ടി കമ്മിഷണർ ഹാങ്ഗു ഷാഹിദ് മെഹ്മൂദ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button