Latest NewsIndia

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിക്ക് പിറകെ യുപിഎ കാലത്തെ മറ്റൊരു അഴിമതി കൂടി പുറത്ത് : സിബിഐയ്ക്ക് കൈമാറുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

പ്രമുഖ വിമാനനിര്‍മാണ കമ്പനിയായ ബോയിങ്ങില്‍നിന്ന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ടാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്നത്.

ന്യൂയോര്‍ക്ക് :യു പി എ കാലത്തെ മറ്റൊരു അഴിമതിക്കഥ കൂടി പുറത്ത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി ആരോപണങ്ങള്‍ക്കു സമാനമായ മറ്റൊരു അഴിമതിയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. . ഇന്ത്യയില്‍നിന്ന് ടൈറ്റാനിയം ഖനനം ചെയ്യാനുള്ള കരാറിനായി പ്രമുഖ വിമാനനിര്‍മാണ കമ്പനിയായ ബോയിങ്ങില്‍നിന്ന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ടാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്നത്.

2006ല്‍ ബോയിങ്ങിന്റെ പുതിയ വിമാനമായ 787 ഡ്രീംലൈനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി. വിമാനനിര്‍മാണത്തിന് ആവശ്യമായ ടൈറ്റാനിയം ഇന്ത്യയില്‍നിന്നു ബോയിങിനു ലഭ്യമാക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 18.5 ദശലക്ഷം ഡോളര്‍ കൈക്കൂലി കൊടുത്തുവെന്ന കുറ്റമാണ് അമേരിക്ക ദിമിത്രിക്കെതിരേ ചുമത്തിയിരിക്കുന്നത്. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടുവെന്നും സിബിഐക്കു കൈമാറുമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ട്വിറ്റ് ചെയ്തു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അടുത്ത അനുയായിയും യുക്രേനിയന്‍ ഇടനിലക്കാരനുമായ ദിമിത്രി വി.ഫിര്‍ത്താഷ് വിയന്നയില്‍ അറസ്റ്റിലായതോടെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുക്കാനുള്ള നീക്കം പുറത്തുവന്നത്. കേരളത്തിലെ തീരദേശമണലിലും ആന്ധ്രപ്രദേശിലും ഉള്‍പ്പെടെ ഇന്ത്യയില്‍ പലയിടത്തും വിമാനനിര്‍മാണത്തിന് അത്യാവശ്യമായ ടൈറ്റാനിയത്തിന്റെ അയിര് ധാരാളമുണ്ട്.

കൈവശമുള്ള ടൈറ്റാനിയം വിമാന നിര്‍മാണത്തിന് അപര്യാപ്തമാണെന്നു കണ്ട ബോയിങ് കമ്പനി, സഹായം തേടി കണ്‍സള്‍ട്ടിങ് കമ്പനിയായ മക്കിന്‍സിയെ സമീപിച്ചു. ദിമിത്രിയെ ഇടനിലക്കാരനാക്കി ഇന്ത്യയില്‍നിന്നു ടൈറ്റാനിയം ഖനനം ചെയ്യാനായി പ്രതിവര്‍ഷം 500 ദശലക്ഷം ഡോളര്‍ മൂല്യമുള്ള പദ്ധതിയാണു ബോയിങ് മുന്നോട്ടുവച്ചത്. എന്നാല്‍ ദിമിത്രി വി.ഫിര്‍ത്താഷിന്റെ കമ്പനിയുമായി ചേര്‍ന്നുള്ള പദ്ധതിയുടെ വൈഷമ്യങ്ങളെപ്പറ്റി മക്കിന്‍സി മുന്നറിയിപ്പു നല്‍കി.

‘പാരമ്പര്യ ഉദ്യോഗസ്ഥാധികാരത്തിന്റെ ഭാഗമായ കൈക്കൂലിയെ’ ബഹുമാനിക്കുന്നതാണ് ഇന്ത്യയില്‍ അനുയോജ്യമായതെന്നു മക്കിന്‍സി അറിയിച്ചു. ദിമിത്രിയെ വിചാരണയ്ക്കായി അമേരിക്കയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതു വിജയിച്ചാല്‍ കൈക്കൂലി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ സഹായിക്കുന്ന ഇന്ത്യയിലെ എട്ട് ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയും ഇവര്‍ ബോയിങ്ങിനു കൈമാറി. കൈക്കൂലി നല്‍കുന്നതു നിയമവിരുദ്ധമാണെന്ന് മക്കിന്‍സിയുടെ പവര്‍ പോയിന്റില്‍ ഒരിടത്തും പറയുന്നില്ല.

കൈക്കൂലി നല്‍കുകയോ നല്‍കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്നു ഫിര്‍ത്താഷ് അറിയിച്ചു. ആരൊക്കെയാണ് കൈക്കൂലി വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. റഷ്യയില്‍നിന്ന് യുക്രൈനിലേക്ക് ഉള്‍പ്പെടെ വാതക ഇടപാടിന്റെ ഇടനിലക്കാരനായിനിന്നു വന്‍തോതില്‍ പണമുണ്ടാക്കിയയാളാണു ഫിര്‍ത്താഷ്. വിയന്നയിലാണ് ഇയാള്‍ അറസ്റ്റിലായത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അടുപ്പക്കാരനായ ഫിര്‍ത്താഷിനെ പിടിക്കാനായത് അമേരിക്കയെ സംബന്ധിച്ചു വലിയ കാര്യമാണ്.

യുഎസില്‍ റജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ ബോയിങ്ങോ മക്കിന്‍സിയോ ഉള്‍പ്പെട്ടിട്ടില്ല. അഴിമതിയിൽ പങ്കാളികളായ ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത് വന്നാല്‍ അത് വലിയ കോളിളക്കങ്ങള്‍ക്ക് വഴിവെക്കും. ഇവരുടെ പിന്നിൽ രാഷ്ട്രീയ നേതാക്കൾ ഉണ്ടോയെന്നും പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button