Latest NewsKerala

അമലിന്റെ അവയവദാനം: അമ്മ വിജയശ്രീ മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മയെന്ന് ഐഎംഎ

വിദേശത്തു നിന്നും മടങ്ങിയെത്തുന്ന അച്ഛന്‍ രാജന്ഡപിള്ളയെ കൂട്ടികൊണ്ടു വരാന്‍ പോയതായിരുന്നു അമല്‍

തിരുവനന്തപുരം: അമലിന്റെ മരണം ഇതു വരേയും കൊല്ലം ശൂരനാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഒരു അപ്രതീക്ഷിത അപകടത്തില്‍ അമല്‍ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ വിധി പോലും തല കുനിക്കുന്നതായിരുന്നു അമലിന്റെ അമ്മയുടെ തീരുമാനം. മസ്തിഷ്‌കമരണം സംഭവിച്ച മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാനാണ് അവന്റെ അമ്മ വിജയശ്രീ തീരുമാനിച്ചത്.

വിദേശത്തു നിന്നും മടങ്ങിയെത്തുന്ന അച്ഛന്‍ രാജന്ഡപിള്ളയെ കൂട്ടികൊണ്ടു വരാന്‍ പോയതായിരുന്നു അമല്‍. എന്നാല്‍ കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിുരുന്നു. രാജന്‍ പിള്ള സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏകമകന്‍ അമലിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് അമ്മ വിജയശ്രീ അമലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മത പത്രത്തില്‍ ്ഒപ്പിടുകയായിരുന്നു.

എന്നാല്‍ അമലിന്റെ അമ്മയുടെ ഈ നന്മയെ ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
കഴിഞ്ഞകൊല്ലം ഏതാണ്ട് പരിപൂര്‍ണമായും നിലച്ചുപോയ അവയവദാന പ്രക്രിയ പുതുവത്സരത്തില്‍ തുടക്കമിടുന്നത് ഒരു അമ്മയുടെ കാരുണ്യം മൂലം. അപകടത്തില്‍ മരിച്ച അമല്‍ എന്ന മകന്റെ അവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതം മൂളിയ കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങള്‍ ഏറ്റെടുക്കുന്നു. കഴിഞ്ഞകൊല്ലം കേരളത്തില്‍ ഏതാണ്ട് അഞ്ചില്‍ താഴെ മാത്രം അവയവദാനം നടന്നു എങ്കില്‍ 2019-ലെ ആദ്യദിവസങ്ങളില്‍ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊര്‍ജ്ജം നല്‍കുന്നു എന്നും ഐഎംഎ പ്രസിഡന്റ്
ഡോ.സുള്‍ഫി നൂഹ് കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡോ.സുള്‍ഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അങ്ങനെ തുടങ്ങട്ടെ 2019

കഴിഞ്ഞകൊല്ലം ഏതാണ്ട് പരിപൂര്‍ണമായും നിലച്ചുപോയ അവയവദാന പ്രക്രിയ പുതുവത്സരത്തില്‍ തുടക്കമിടുന്നത് ഒരു അമ്മയുടെ കാരുണ്യം മൂലം. അപകടത്തില്‍ മരിച്ച അമല്‍ എന്ന മകന്റെ അവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതം മൂളിയ കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങള്‍ ഏറ്റെടുക്കുന്നു. കഴിഞ്ഞകൊല്ലം കേരളത്തില്‍ ഏതാണ്ട് അഞ്ചില്‍ താഴെ മാത്രം അവയവദാനം നടന്നു എങ്കില്‍ 2019-ലെ ആദ്യദിവസങ്ങളില്‍ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊര്‍ജ്ജം നല്‍കുന്നു.

രണ്ടായിരത്തില്‍ പരം രോഗികള്‍ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്പോള്‍ അവരില്‍ പ്രതീക്ഷ നല്‍കുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട്. അവയവദാനത്തെക്കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന അവസരത്തിലാണ് ഈ അമ്മയുടെ കാരുണ്യം നിറഞ്ഞ നിലപാട്. ഇനി വിജയശ്രീ കേരളത്തിലെ മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മ. വിജയശ്രീയുടെ തീരുമാനം ആ രണ്ടായിരം ജീവനുകള്‍ക്ക് പുനര്‍ജന്മം നല്‍കാന്‍ ഇടയാക്കട്ടെ. ഒന്നും നഷ്ടപ്പെട്ട അമലിന് പകരമാകില്ല. എങ്കിലും ഞങ്ങള്‍ കൂടെയുണ്ട്.

ഡോ സുല്‍ഫി നൂഹു
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

https://www.facebook.com/drsulphi.noohu/posts/2494660137217358

shortlink

Related Articles

Post Your Comments

Related Articles


Back to top button