NewsIndia

മധ്യപ്രദേശില്‍ ‘ദൃശ്യം’ മാതൃകയില്‍ കൊലപാതകം

 

മധ്യപ്രദേശില്‍ ബിജെപി നേതാവും മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് 22കാരിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ‘ദൃശ്യം’ സിനിമ മാതൃകയില്‍ കൊന്ന് കുഴിച്ചുമൂടി. 2016ല്‍ നടന്ന കൊലപാതകത്തില്‍ തെളിവുകള്‍ ലഭിച്ചത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. ജഗദീഷ് കരോട്ടിയ (65), മക്കളായ അജയ് (36),വിജയ് (38), വിനയ് (31) ഇവരുടെ സുഹൃത്തായ നീലേഷ് കശ്യപ് എന്നിവരെ സംഭവത്തില്‍ ഇന്‍ഡോര്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ട്വിങ്കിള്‍ ദാഗ്ര എന്ന യുവതിയെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്, ‘ജഗദീഷുമായി ട്വിങ്കിളിന് അടുപ്പമുണ്ടായിരുന്നു. യുവതിയുമായുള്ള അടുപ്പം ജഗദീഷിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി. കുടുംബത്തില്‍ ഉണ്ടായ ഭിന്നതയെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 16ന് ട്വിങ്കിളിനെ കൊലപ്പെടുത്തുകയും ശരീരം കത്തിച്ച് ചാമ്പലാക്കുകയും ചെയ്തു. ശരീരം കത്തിച്ചിടത്ത് നിന്ന് പോലീസിന് യുവതിയുടെ ആഭരണങ്ങള്‍ ലഭിച്ചിരുന്നു.

ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇവര്‍ ഒരു പട്ടിയുടെ ശവശരീരം കുഴിച്ചിടുകയും. അത് മനുഷ്യശരീരമാണെന്ന് തോന്നുന്നവിധത്തില്‍ മറവ് ചെയ്ത് പ്രചരണം ചെയ്യുകയും ചെയ്തു. പോലീസ് കുഴി തോണ്ടിയപ്പോള്‍ പട്ടിയുടെ മൃതദ്ദേഹമാണ് ലഭിച്ചത്. തുടര്‍ന്ന് കുറ്റവാളികളെ പോലീസ് ബ്രെയ്ന്‍ ഇലക്ട്രികല്‍ ഒക്സിലേഷന്‍ സിഗ്‌നേച്ചറിന് വിധേയമാക്കിയപ്പോഴാണ് സത്യം തെളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button