News

റിസോര്‍ട്ട് ഇരട്ടക്കൊലപാതകം: പ്രതിയെ സഹായിച്ച ദമ്പതികളെ അറസ്റ്റ് ചെയ്തു

ഇടുക്കി: ചിന്നക്കനാലിന് സമീപം നടുപ്പാറയില്‍ സ്വകാര്യ റിസോര്‍ട്ട് ഉടമയെയും ജോലിക്കാരനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. പ്രതിയെന്നു സംശയിക്കുന്ന റിസോര്‍ട്ടിലെ ഡ്രൈവര്‍ രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി ബോബിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പൂപ്പാറ സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്.

ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന കെ.കെ വര്‍ഗീസ് പ്ലാന്റേഷന്‍ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കല്‍ ജേക്കബ് വര്‍ഗീസ് ( രാജേഷ്-40), സഹായി പെരിയകനാല്‍ ടോപ് ഡിവിഷന്‍ എസ്റ്റേറ്റ് ലെയിന്‍സില്‍ മുത്തയ്യ എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട ജേക്കബിന്റെ കാണാതായ കാര്‍ മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കാറിനുള്ളിലും പരിസരത്തും പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. റിസോര്‍ട്ടില്‍ നിന്നും പ്രതി മോഷ്ടിച്ചു കടത്തിയ 200 കിലോ ഏലം വിറ്റതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ബോബിന്‍ ആറുദിവസം മുന്‍പാണ് റിസോര്‍ട്ടില്‍ ജോലിക്കെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button