KeralaLatest News

അനാഥമായി റിട്ടയേര്‍ഡ് ഡിവൈഎസ്പിയുടെ മൃതദേഹം : ആരും അറിയാതെ മരണം

കൊച്ചി: തിരുവല്ല കോവൂര്‍ കുടുംബാഗവും മുന്‍ ഡിവൈഎസ്പി അലക്സ് മാത്യുവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ളില്ലാതെ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ചൊവ്വാഴ്ചയാണ് കൊച്ചി ഗിരിനഗറിലെ വാടക വീട്ടില്‍ റിട്ട. ഡിവൈഎസ്പി അലക്‌സ് മാത്യു (67) വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വര്‍ഷമായി സുഹൃത്തായ സുകുമാരന്‍ കര്‍ത്ത എറണാകുളം ഗിരിനഗറില്‍ എടുത്ത നല്‍കിയ വാടക വീട്ടിലായിരുന്നു താമസം. വിരമിക്കുന്നതുവരെ കഴിഞ്ഞത് പോലീസ് ക്ലബ്ബിലായിരുന്നു.

അവിവാഹിതനായ ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ വിവരങ്ങള്‍ ആര്‍ക്കും അറിയില്ല.
തിരുവല്ല കോവൂര്‍ കുടുംബാംഗമാണെങ്കിലും ബന്ധുക്കളെ കുറിച്ചുള്ള സംസാരം പരമാവധി കുറച്ചിരുന്നു. 30 വര്‍ഷത്തെ സര്‍വീസില്‍ സമ്പാദിച്ച പണം എവിടേക്ക് പോയെന്നാണ് അറിയാത്തത്. മരണ ശേഷം അലക്‌സ് രണ്ടു ലക്ഷം രൂപ കൊടുക്കാനുണ്ടെന്നറിയിച്ച് ഒരാള്‍ വിളിച്ചുവെന്നാണ് കര്‍ത്ത പറയുന്നത്. ആരോടും അടുക്കാതിരുന്ന ഇദ്ദേഹത്തിന് ഇത്രയേറെ രൂപ കടം വന്നതെങ്ങനെയെന്നാണെന്ന ആശയക്കുഴപ്പവും അലട്ടുന്നുണ്ട്.

1976 ബാച്ചില്‍ എസ്ഐ ആയാണ് അലക്‌സ് മാത്യു സര്‍വീസില്‍ പ്രവേശിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ എസ്ഐ ആയി ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സിഐ ആയിരുന്നു. കോഴിക്കോട് സിറ്റി, റൂറല്‍ എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായും ജോലി ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button