Latest NewsIndia

റിസോര്‍ട്ടിലെ തമ്മില്‍ത്തല്ല്: പരിക്കേറ്റ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ കോടതിയിലേക്ക്

അദ്ദേഹത്തോട് സംസാരിക്കാന്‍ തനിക്ക് ഇതുവരെ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. നിരവധി തവണ ഫോണില്‍ വിളിച്ചുവെങ്കിലും അദ്ദേഹം ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്.

ബെംഗളൂരു: ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച്‌ തന്റെ ഭര്‍ത്താവിനെ ആക്രമിച്ചതിന് ജെ.എന്‍ ഗണേഷ് എം.എല്‍.എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ഭാര്യ. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആനന്ദ് സിങ് എം.എല്‍.എയുടെ ഭാര്യ ലക്ഷ്മി സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗണേഷ് തന്റെ ഭര്‍ത്താവിനെ ആക്രമിച്ചുവെന്ന വാര്‍ത്ത സത്യമാണെന്നും താനും മക്കളും നിശബ്ദത പാലിക്കുമെന്ന് കരുതേണ്ടെന്നും മുംബൈയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ ഡി കെ ശിവകുമാറിന്റെ വിശദീകരണത്തെ ഉദ്ധരിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം എന്താണെന്ന് അറിയില്ലെന്ന് ലക്ഷ്മി സിങ് പറഞ്ഞു. പ്രകോപനം ഉണ്ടായാല്‍തന്നെ ഒരാളെ കൊല്ലാന്‍ ശ്രമിക്കാമോ ? അത് ശരിയാണോയെന്നും അവര്‍ ചോദിച്ചു.അടുത്തിടെ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിനിടെ ഭീമാ നായിക്ക് എം.എല്‍.എയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞിരുന്നു. തന്റെ സഹോദരനും ബന്ധുക്കളും ആശുപത്രിയിലുണ്ട്. എന്നാല്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ തനിക്ക് ഇതുവരെ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. നിരവധി തവണ ഫോണില്‍ വിളിച്ചുവെങ്കിലും അദ്ദേഹം ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്.

ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി തനിക്ക് വ്യക്തമായ ധാരണയില്ല. മന്ത്രി ഡി.കെ ശിവകുമാറുമായി തന്റെ മകന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞുവെന്നും ലക്ഷ്മി സിങ് മുംബൈയില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ നേതൃത്വം റിസോര്‍ട്ടിലേക്ക് മാറ്റിയത്. റിസോര്‍ട്ടില്‍ കഴിയുന്നതിനിടെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മിലടിക്കുകയും ആനന്ദ് സിങ്ങിനെ ജെ.എന്‍ ഗണേഷ് കുപ്പികൊണ്ട് തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് പുറത്തുവന്ന വിവരം. ബെല്ലാരി ജില്ലക്കാരാണ് ഇരുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button