Latest NewsInternational

അമേരിക്കയിലെ ഭരണ സ്തംഭനം : ട്രംപിനെതിരെ പ്രതിഷേധം

വാഷിങ്ടണ്‍: യു.എസില്‍ തുടരുന്ന ഭാഗിക ഭരണസ്തംഭനം അവസാനിക്കുന്നതുവരെ പ്രതിനിധിസഭയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രസംഗിക്കാന്‍ അനുമതി നല്‍കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. എന്നാല്‍, പെലോസിയുടെ നടപടിക്ക് ശക്തമായ മറുപടി നല്‍കി ട്രംപ് രംഗത്തെത്തി.

യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തുന്ന പ്രസിഡന്റിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ പ്രസംഗത്തിനായി പ്രതിനിധിസഭയുടെ സ്പീക്കര്‍ പ്രസിഡന്റിനെ ഔദ്യോഗികമായി ക്ഷണിക്കണമെന്നാണ് ചട്ടം. ജനുവരി 29-ന് യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനം നടത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍, ഭരണസ്തംഭനം അവസാനിക്കാത്ത സാഹചര്യത്തില്‍ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗം ഇത്തവണയുണ്ടാവില്ലെന്ന് പെലോസി ബുധനാഴ്ച പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി അവര്‍ ട്രംപിന് കത്തും അയച്ചു.

എന്നാല്‍, ജനുവരി 29-ന് തമ്മില്‍ക്കാണാമെന്നും സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗം മാറ്റിവയ്ക്കുന്നത് രാജ്യത്തിന് നഷ്ടമാണെന്നും മറുപടിക്കത്തില്‍ ട്രംപ് പറഞ്ഞു. ഇതോടെ പ്രസിഡന്റിനെ സഭയിലേക്ക് ക്ഷണിക്കാനാവില്ലെന്ന് വ്യക്തമാക്കി പെലോസി വീണ്ടും രംഗത്തെത്തി. എന്നാല്‍, പെലോസിക്കുള്ള മറുപടി സമയത്തുനല്‍കുമെന്നും അവര്‍ യു.എസ്. ജനതയോടും ഭരണഘടനയോടും ചെയ്യുന്നത് തെറ്റാണെന്നും ട്രംപ് പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button