Latest NewsKerala

പ്രതികളെ കൊണ്ടുവന്ന പോലീസുകാരും പ്രതിക്കൂട്ടില്‍: സംഭവം ഇങ്ങനെ

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ നാലു പ്രതികളെയാണ് ഹാജരാക്കേണ്ടിയിരുന്നത്

നെയ്യാറ്റിന്‍കര: പ്രതികളെ ഹാജരാക്കാന്‍ കോടതിയില്‍ എത്തിയ പോലീസുകാര്‍ പ്രതിക്കൂട്ടില്‍. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നത്. പ്രതികളെ കോടതിയില്‍ എത്തിക്കാന്‍ രണ്ട് മിനിറ്റ് വൈകിയതിനാലാണ് കോടതിയുടെ ഈ നടപടി. തുടര്‍ന്ന് പോലീസുകാരുടെ ബെല്‍റ്റും തൊപ്പിയും അഴിപ്പിച്ച് മജിസ്ട്രേറ്റ് പ്രതികള്‍ക്കൊപ്പം പോലീസുകാരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ നാലു പ്രതികളെയാണ് ഹാജരാക്കേണ്ടിയിരുന്നത്. പുളിങ്കുടി എസ്.എ.പി. ക്യാമ്പിലെ പോലീസുകാരായ നൂറുള്‍ അമീനും വിഷ്ണുവും ജിജി ശ്യാമുമാണ് പ്രതികള്‍ക്കൊപ്പം എത്തിയത്. മൂന്നാം കോടതിയിലാണ് പോലീസുകര്‍ ആദ്യം പ്രതികളെ ഹാജരാക്കിയത.് എന്നാല്‍ അന്ന് ജിസ്ട്രേറ്റ് ആനി വര്‍ഗീസ് അവധിയിലായിരുന്നു. പിന്നീട് ഉടന്‍ തന്നെ കോടതിയിലെ ക്ലാര്‍ക്ക് രേഖകള്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി. എന്നിട്ട് പോലീസുകാരോട് പ്രതികളുമായി രണ്ടാംകോടതിയില്‍ എത്താനാവശ്യപ്പെട്ടു. എന്നാല്‍ പോലീസുകാര്‍ പ്രതികളുമായി രണ്ടാംനിലയിലേക്കു പടികയറി എത്തിയപ്പോഴേക്കും മജിസ്‌ട്രേറ്റ് കേസ് വിളിച്ചിരുന്നു. അപ്പോഴേക്കും രണ്ടു മിനിറ്റ് വൈകി. ക്ഷുഭിതനായ മജിസ്ട്രേറ്റ് പ്രതികള്‍ക്കൊപ്പം പോലീസുകാരോടും പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. വൈകിയതിന് പോലീസുകാരെ റിമാന്‍ഡ് ചെയ്യുമെന്നും പറഞ്ഞു.

പിന്നീട് പോലീസുകാര്‍ വൈകിവരാനുണ്ടായ സാഹചര്യം മജിസ്ട്രേറ്റിനോടു വ്യക്തമാക്കിയതു ശേഷം മാത്രമാണ് ഇവരെ പ്രതിക്കൂട്ടില്‍ നിന്നിറങ്ങാന്‍ അനുവദിച്ചത്. അതേസമയം ഈ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ പോലീസുകാര്‍ പരാതി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button