Latest NewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പാസ്റ്റര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

മൈസൂര്‍ : പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ മൂന്ന് പാസ്റ്റര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി അമ്മയുടെ പരാതി. മൈസുരു സ്വദേശിയായ യുവതിയാണ് മംഗലാപുരം സ്വദേശികളായ മൂന്ന് പാസ്റ്റര്‍മാര്‍ക്കെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയത്. പാസ്റ്റര്‍മാര്‍ക്കെതിരെ പോകസോ നിയമപ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്.

മംഗലാപുരം സ്വദേശികളായ സെബാസ്റ്റിയന്‍, ബെന്നറ്റ അമ്മന്‍, ജോഷ്വാ അമ്മന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് 16 വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ജോലിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് കഴിഞ്ഞ നവംബറിലാണ് പാസ്റ്റര്‍മാര്‍ പെണ്‍കുട്ടിയെ മംഗലാപുരത്തേക്ക് കൊണ്ടുപോയത്.

പെണ്‍കുട്ടി ഡിസംബര്‍ മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായി വരികയായിരുന്നുവെന്നും മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. വീട് നിര്‍മിക്കാനായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തതിന് പുറമെ, പെണ്‍കുട്ടിക്ക് ജോലി ശരിയാക്കി നല്‍കാമെന്നും പാസ്റ്റര്‍മാര്‍ ഉറപ്പ് നല്‍കി. പെണ്‍കുട്ടിയെ വീടിന് പുറത്തിറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button