Latest NewsInternational

ഇറാന്‍-അമേരിക്ക നയതന്ത്ര ബന്ധം ഉലയുന്നു :

അമേരിക്കന്‍ സൈന്യത്തിന്റെ കണ്ണുകള്‍ ഇറാനിലേയ്ക്ക്

വാഷിങ്ടന്‍ : ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ ഭാഗികമായി നിലനിര്‍ത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം. അഫ്ഗാനിസ്ഥാനിലും കുറച്ചു സൈനികരെ നിലനിര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് അഭിമുഖത്തിലാണ് ഇറാഖില്‍ സൈന്യത്തെ നിലനിര്‍ത്തുന്നതിനു പിന്നിലെ അമേരിക്കന്‍ തന്ത്രം ട്രംപ് വെളിപ്പെടുത്തിയത്. ഇതോടെ ഇറാഖിലെ യുഎസ്- പാശ്ചാത്യ വിരുദ്ധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തിറങ്ങി. യുഎസ് സൈന്യത്തെ ഇറാഖില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യവും ശക്തമായി.

അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇറാഖിന്റെ മണ്ണ് ഉപയോഗിക്കരുതെന്നു ഭരണഘടന തന്നെ അനുശാസിക്കുന്നുണ്ടെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സലേഹ് ചൂണ്ടിക്കാട്ടി. ഇറാനെ നിരീക്ഷിക്കാന്‍ യുഎസ് ഇറാഖിന്റെ അനുമതി നേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഭരണത്തില്‍ നിര്‍ണായക സ്വാധീനമുള്ള യുഎസ് വിരുദ്ധ ഷിയ പുരോഹിതന്‍ മുഖ്താദ അല്‍ സദറിന്റെ അനുയായികളും വിമര്‍ശനവുമായി രംഗത്തെത്തി. അഫ്ഗാനില്‍ കുറച്ചു സൈനികരെ നിലനിര്‍ത്തുന്നതോടൊപ്പം ഇന്റലിജന്‍സ് പ്രവര്‍ത്തനം ശക്തമാക്കുമെന്നും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button