Latest NewsIndia

റഫാല്‍ കരാറില്‍ പ്രതിരോധ മന്ത്രി പോലും അറിയാതെ പ്രധാനമന്ത്രി ഫാന്‍സില്‍ പോയി കരാര്‍ ഉണ്ടാക്കിയത് ഞെട്ടിക്കുന്ന നടപടി- എ.കെ.ആന്റണി

ന്യൂഡല്‍ഹി : പ്രതിരോധ മന്ത്രി പോലും അറിയാതെ രാജ്യത്തിന്റെ പ്രധാനമന്ത്രി റഫാല്‍ വിഷയത്തില്‍ ഫ്രാന്‍സുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതായി മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞു. പ്രതിരോധ മന്ത്രിയെ മറികടന്ന് പിഎംഒ ഓഫീസ് ഫ്രാന്‍സുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയെന്ന കോണ്‍ഗ്രസിന്റെ ഇന്നത്തെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയി ചര്‍ച്ച നടത്തി വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയത് നിയമപരമായി തെറ്റാണ്. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാന്‍ എടുത്ത തീരുമാനവും ദേശതാത്പര്യങ്ങള്‍ക്ക് എതിരാണ്.-ആന്റണി പറഞ്ഞു.

വ്യോമസേനയുടെ 30,000 കോടിരൂപ മോദി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി.പ്രധാനമന്ത്രി ഒരേസമയം കള്ളനും കാവല്‍ക്കാരനും കളിക്കുന്നുവെന്നായിരുന്ന രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചത്. പ്രധാനമന്ത്രി കള്ളനാണെന്ന് പ്രതിരോധ മന്ത്രാലയവും പറയുന്നു. സുപ്രീം കോടതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തെളിവുകള്‍ മറച്ചുവച്ചെുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇടപാടിലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ കുറിച്ച് ഒരുവര്‍ഷമായി കോണ്‍ഗ്രസ് ആരോപണമുന്നയിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കള്ളം പറഞ്ഞു. അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുക്കാന്‍ മോദി നേരിട്ട് ഇടപെട്ടിരുന്നെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദെ വെളിപ്പെടുത്തിയിരുന്നെന്നും രാഹുല്‍ പറഞ്ഞു. കോര്‍പറേറ്റ് യുദ്ധത്തില്‍ അനില്‍ അംബാനിയുടെ പ്രതിനിധിയാണ് മോദിയെന്നും രാഹുല്‍ ആരോപിച്ചു. റാഫേല്‍ കരാറില്‍ കേന്ദ്രത്തെ വെട്ടിലാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button