KeralaLatest NewsNews

ലൈംഗിക സന്ദേശങ്ങള്‍ അയച്ച എസ്എഫ്‌ഐ നേതാവിനെതിരെ പ്രതികരിച്ച യുവതിയെ ഭീഷണിപ്പെടുത്തി

എറണാകുളം സ്വദേശിയായ ദീപ്തി ടി വിക്കാണ് ഈ ദുരനുഭവമുണ്ടായത്

ലൈംഗിക ചുവയുളള സന്ദേശങ്ങള്‍ അയച്ച എസ്എഫ്‌ഐ നേതാവിനെതിരെ പ്രതികരിച്ച യുവതിക്ക് വധഭീഷണി. എറണാകുളം സ്വദേശിയായ ദീപ്തി ടി വിക്കാണ് ഈ ദുരനുഭവമുണ്ടായത്. എസ്എഫ്‌ഐ പെരുമ്പാവൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറി അന്‍സിഫ് അബുവിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ദീപ്തി.

വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്ന ‘ഫീഡ്‌നോളി’ എന്ന ആപ്‌ളിക്കേഷനിലാണ് അന്‍സിഫ് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ പെണ്‍കുട്ടിക്ക് അയച്ചത്. പിന്നീട് ഇയാള്‍ തന്നെ ഫേസ്ബുക്ക് മെസ്സഞ്ചറിലെത്തി താനാണ് ആ സന്ദേശങ്ങള്‍ അയച്ചതെന്ന് സമ്മതിക്കുകയും ചെയ്തു. ആദ്യം ആളെ വെളിപ്പെടുത്താതെ മെസേജ് അയക്കുകയും പിന്നീട് അത് ഏറ്റുപറയുകയും ചെയ്തത് പുരുഷന്‍ എന്ന പ്രിവിലേജ് ഉപയോഗിച്ചാണെന്നും അതില്‍ ദുരുദ്ദേശമുണ്ടെന്നും ദീപ്തി പറയുന്നു.

ഫോണിലൂടെ നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. എസ്എഫ്‌ഐ നേതാവിനെതിരെ കേസ് കൊടുക്കാനാണ് തീരുമാനമെന്നും ദീപ്തി പറഞ്ഞു. സംഭവത്തെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മുന്‍ഏരിയാ സെക്രട്ടറി വീട്ടിലെത്തിയെന്നും ദീപ്തി പറഞ്ഞു.

ഫേസ്ബുക്കില്‍ പോസ്റ്റിട്ടയുടന്‍ അന്‍സിഫ് ഭാരവാഹിയായ എസ്എഫ്‌ഐ പെരുമ്പാവൂര്‍ ഏരിയാ കമ്മറ്റിയുടേയും എറണാകുളം ജില്ലാകമ്മറ്റിയുടേയും പേജുകളെ ടാഗ് ചെയ്‌തെന്നും യാതൊരു പ്രതികരണവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ദീപ്തി പറഞ്ഞു. പിന്നീട് പാര്‍ട്ടി ഏരിയാ സെക്രട്ടറിയായിരുന്ന ആള്‍ അന്‍സിഫിനൊപ്പം ഒത്തുതീര്‍പ്പിനായി വീട്ടിലെത്തുകയും ചെയ്തു. അന്‍സിഫ് ജില്ലാ കമ്മിറ്റി അംഗമല്ലെന്നും ഏരിയ കമ്മിറ്റിയംഗം മാത്രമാണെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം പറഞ്ഞു. ഇക്കാര്യങ്ങളും ദീപ്തി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ദീപ്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്

https://www.facebook.com/devi.123456788/posts/2286626734913394

എന്റെ വീട് ഏലൂര്‍ ആണ്. ഇന്നലെ രാത്രി 9 മണി കഴിഞ്ഞപ്പോള്‍ ഒരു പാര്‍ട്ടിക്കാരന്‍ ആയിരുന്ന ആള്‍ വരുന്നു. പുള്ളി ഞങ്ങളുടെ അയല്‍വാസി ആയിരുന്നു. അച്ഛനോട് അയാള്‍ എന്നെ കാണണം എന്നവശ്യപ്പെടുന്നു. കണ്ടപാടെ അയാള്‍ എന്നോട് ഫേസ്ബുക്കിലെ പോസ്റ്റ് പിന്‍വലിക്കണം എന്നവശ്യപ്പെട്ടു. വന്ന് കേറുമ്പോ തന്നെ ഒരു വിശദീകരണവും ആവശ്യപ്പെടാതെ പോസ്റ്റ് പിന്‍വലിക്കണം എന്ന് പറയുന്നതാണോ മര്യാദ? ഞാന്‍ കാര്യങ്ങള്‍ ഒക്കെ വിശദീകരിച്ചു, അച്ഛനും പറഞ്ഞു ഒത്തുതീര്‍പ്പിനില്ല എന്ന്. എന്നെക്കാളും അതിന് ഉറപ്പ് പറഞ്ഞത് അച്ഛനാണ്. അത്രേം സമയം കൊണ്ട് തന്നെ ഇവരുടെ ഇരട്ടത്താപ്പ് നയം എന്നെക്കാള്‍ മനസ്സിലായത് അച്ഛനാണ്. ഒരു യാഥാസ്ഥികന്‍ ആയിട്ടുകൂടി 34 വര്‍ഷം പോലീസ് സര്‍വീസില്‍ ജോലി ചെയ്തുകൊണ്ട് ഇരുന്ന അച്ഛന് എന്നെക്കാളും നന്നായി ഇവരുടെ ഇരട്ടത്താപ്പ് നയം വ്യക്തമായത്തില്‍ എനിക്ക് അത്ഭുതം ഒന്നും ഇല്ല. അയാള്‍ പോയി. 10 മിനിറ്റ് കഴിഞ്ഞു അന്‍സിഫിനെയും കൊണ്ട് അയാള്‍ വീണ്ടും വന്നു. പക്ഷെ അച്ഛന്‍ വീട്ടില്‍ കേറ്റിയില്ല. എനിക്കും സംസാരിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അവര് എന്റെ അച്ഛന്റെ സഹോദരനെയും പോയി കണ്ടിരുന്നു എന്നാണ് അറിഞ്ഞത്. 30 വര്ഷത്തിനടുപ്പിച്ച് ഇതേ പോലീസ് സര്‍വീസില്‍ ഉണ്ടായിരുന്ന വല്യച്ഛന്റെയും അഭിപ്രായം മറ്റൊന്നല്ല. അന്‍സിഫിന്റെയും അയാളുടെ കൂടെ നിന്ന് പിന്തുണക്കുന്നവരുടെയും നിലപാട് എനിക്ക് നന്നായി അറിയാവുന്നതാണ്. ഇതിനും മാത്രം വിഷയങ്ങളില്‍ പ്രതികരിക്കുന്നവരാണ് ഇപ്പൊ മിണ്ടാതെ ഒരു മൂലയ്ക്ക് ഇരിക്കുന്നത്. നാളെ ഞാന്‍ ഒരു ഭീഷണി പ്രതീക്ഷിക്കുന്നുണ്ട്.ഇവര് ഇനി എനിക്കെതിരെ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് എനിക്ക് അറിയില്ല. ഇത്രേം sexually frustrated ആയ ഒരാള്‍ക്കും അയാളെ പിന്തുണച്ച് കൂടെ നിക്കുന്നവര്‍ക്കും എന്താണ് ചെയ്യാന്‍ പറ്റാത്തത്. അതും അവരുടെ പകുതി പ്രിവിലേജ് പോലും ഇല്ലാത്ത ഒരുത്തിയോട്. ഇവന്മാരുടെ ഒക്കെ sexual frustration തീര്‍ക്കാന്‍ ഓരോ പെണ്ണുങ്ങളും എന്തൊക്കെ trauma യില്‍ കൂടെ ആണ് കടന്ന് പോകുന്നത് എന്ന് ഇവര്‍ക്ക് അറിയുമോ. ഇന്ന് രാവിലെ മുതല്‍ വന്നു കൊണ്ട് ഇരിക്കുന്ന ഹൌ േവെമാശിഴ മെസ്സേജുകള്‍ ആണ് ഈ പോസ്റ്റിന് ആധാരം. അന്‍സിഫോ കൂടെ ഉള്ളവരോ അറിയാതെ ഇത്രേം അറപ്പ് ഉളവാക്കുന്ന മെസ്സേജുകള്‍ എനിക്ക് വരില്ല. എനിക്ക് അറിയാം നിലനില്‍പിന് വേണ്ടി ഇവര്‍ ഏതറ്റവും വരെ പോകും എന്ന്. വ്യക്തമായ തെളിവുകളോടെയാണ് ഞാന്‍ സംസാരിക്കുന്നത്. ടlut shaming ഇല്‍ ഒക്കെ അങ്ങു എന്നെ ഒതുക്കാം എന്നാണ് നിങ്ങളുടെ വിചാരം എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആള്‍ മാറിപ്പോയി. അങ്ങനെ പേടിച്ചു ഓടനല്ല ഞാന്‍ ഈ സ്‌പേസില്‍ നിക്കുന്നത്.ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലാത്തത് കൊണ്ടും കൂടുതല്‍ പേര്‍ മുന്നോട്ട് വന്നതുകൊണ്ടും നിയമപരമായി നേരിടാന്‍ തന്നെയാണ് ഉദ്ദേശം.
ചയ: area secretary ആയിരുന്ന ആളാണെന്നുള്ളതാണ്കിട്ടിയ വിവരം. ഉറപ്പ് ഇല്ലാത്തത് കൊണ്ട് തിരുത്തുന്നു.

ആദ്യത്തെ പോസ്റ്റ്‌

https://www.facebook.com/devi.123456788/posts/2285608721681862

shortlink

Related Articles

Post Your Comments

Related Articles


Back to top button