Latest NewsIndia

സി എ ജി റിപ്പോർട്ട് പുറത്തു വന്നതോടെ ജെപിസി അന്വേഷണത്തിൽ പിടിച്ച് രാഹുൽ ഗാന്ധി

സുപ്രീംകോടതി ശരിയല്ല, സിഎജി ശരിയല്ല, ഗാന്ധി കുടുംബം മാത്രമാണ് ശരിയെന്നത് നടപ്പാവില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി: സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ വിശാല സഖ്യത്തിന്‍റെ നുണപ്രചാരണം പൊളിഞ്ഞെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. സുപ്രീംകോടതി ശരിയല്ല, സിഎജി ശരിയല്ല, ഗാന്ധി കുടുംബം മാത്രമാണ് ശരിയെന്നത് നടപ്പാവില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പരിഹാസം. അതെ സമയം ചൗക്കിദാര്‍ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടെന്ന് താന്‍ പറഞ്ഞത് ശരിയായെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സിഎജി റിപ്പോര്‍ട്ടിലെ വിലനിര്‍ണയം സുതാര്യമല്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

റഫേല്‍ കരാര്‍ അനില്‍ അംബാനിക്ക് 30,000 കോടി നല്‍കാന്‍ വേണ്ടി മാത്രം നരേന്ദ്ര മോഡിയുണ്ടാക്കിയ കരാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതി ഇല്ലെങ്കില്‍ എന്തിനാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ജെപിസി അന്വേഷണത്തെ ഭയക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കരാറിനെതിരെയുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ വിയോജന കുറിപ്പിനെ കുറിച്ച്‌ എന്തുകൊണ്ടാണ് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു.

റഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംവാദത്തിന് രാഹുല്‍ ഗാന്ധി വെല്ലുവിളിക്കുകയും ചെയ്തു. ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും രാഹുല്‍ ഗാന്ധി മോഡിയോട് പറഞ്ഞു. റഫേലിലെ സിഎജി റിപ്പോര്‍ട്ട് തള്ളുന്നു. ഫ്രാന്‍സില്‍ ചര്‍ച്ചയ്ക്ക് പോയ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിയോജന കുറിപ്പു പോലും ഒന്നും പറയാത്ത റിപ്പോര്‍ട്ടിന് കടലാസിന്റെ വിലപോലുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button