Latest NewsIndia

ബി.ജെ.പി നേതാവിന്റെ മകളെ തോക്കിന്മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയി

ലഭ്പുര്‍•ബി.ജെ.പി നേതാവിന്റെ മകളെ അക്രമി സംഘം തോക്കുചൂണ്ടി വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് എസ്.പി ശ്യാം സിംഗ് പറഞ്ഞു.

സുപ്രഭാത് ബത്യബാല്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ്‌ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്നത്. ജില്ലയിലെ ലഭ്പൂരിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം 22 കാരിയായ മകളെ തട്ടിക്കൊണ്ട് പോകുമ്പോള്‍ അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് ബത്യബാലിന്റെ സഹോദരന്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് ബത്യബാല്‍ സി.പി.എം ജില്ലാ കമ്മറ്റി അംഗമായിരുന്നു.

രാത്രി 8 മണിയോടെയാണ് എട്ടംഗ സംഘം വീട്ടില്‍ അതിക്രിച്ചു കടന്നത്. ഈ സമയം സുപ്രഭാത് വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ വീട്ടിലെ മറ്റുള്ളവരെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ തോക്കുചൂണ്ടി വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറ്റിയ ശേഷം ഓടിച്ചുപോകുകയായിരുന്നു.

സംഭവത്തിന്‌ പിന്നില്‍ യാതൊരു രാഷ്ട്രീയ ലക്ഷ്യവും ഇതുവരെ കണ്ടെത്താനായില്ലെന്ന് എസ്.പി പറഞ്ഞു. എന്നാല്‍ ഈ സാധ്യത പൂര്‍ണമായും തള്ളിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button