Latest NewsIndia

നെഞ്ചില്‍ വെടിയേറ്റിട്ടും ആര്‍ജെഡി നേതാവ് മകളെ പരീക്ഷയ്ക്ക് എത്തിച്ചു

പട്‌ന: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നതിനിടയില്‍ ആര്‍ജെഡി നേതാവിന് വെടിയേറ്റു. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. വെടിയേറ്റ ആര്‍ജെഡി നേതാവ് റാം കൃപാല്‍ മഹാതോ (45) ഇത് വകവെയ്ക്കാതെ ഏഴ് കിലോമീറ്ററോളം ബൈക്കോടിച്ച് മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. മകള്‍ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയി. മകള്‍ ദാമിനി കുമാരിയെ സ്‌കൂളിലേക്ക് ബൈക്കില്‍ കൊണ്ടുപോകുമ്പോള്‍ രണ്ട് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് റാം കൃപാല്‍ മഹാതോയെ ആക്രമിച്ചത്. മകള്‍ നിലവിളിച്ചപ്പോള്‍ സംഘം കടന്നു കളഞ്ഞു. അടുത്തുള്ള ആശുപത്രിയിലേക്കു പോകാമെന്നു മകള്‍ കരഞ്ഞു പറഞ്ഞെങ്കിലും പരീക്ഷ മുടക്കേണ്ടെന്ന് പറഞ്ഞ് റാം കപാല്‍ സ്‌കൂളിലേക്ക് വണ്ടി തിരിച്ചു. പിന്നീടാണ് സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button