Latest NewsKerala

കാസര്‍കോട് സംഭവം സിപിഎമ്മിനെ തകര്‍ക്കാനുള്ള അവസാന ശ്രമം: കോടിയേരി

കാസര്‍കോട്ടെ കൊലപാതകങ്ങളുടെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നു

ആലപ്പുഴ: സിപിഎം ആഗ്രഹിക്കുന്നത് പുതിയ മാറ്റമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പഴയ പ്രവര്‍ത്തന രീതി തുടരാന്‍ സിപിഎം ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സംരക്ഷണ യാത്രയ്ക്കു മാന്നാറില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കാസര്‍കോട്ടെ കൊലപാതകങ്ങളുടെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നു. എന്നാല്‍ അവരോട് തിരിച്ച് ഒന്നും ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതു സര്‍ക്കാരല്ല മറിച്ച് അക്രമിച്ചര്‍ ആണ്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നവര്‍ നഷ്ടപരിഹാരമായി എത്ര കൊടുക്കേണ്ടിവരുമെന്ന് ആലോചിക്കണം.

കാസര്‍കോട് സംഭവം സിപിഎമ്മിനെ തകര്‍ക്കാനുള്ള അവസാന ശ്രമമാണെന്നും നടക്കാന്‍ പാടില്ലാത്തതാണ് അവിടെ നടന്നതെന്നും കോടിയേരി പറഞ്ഞു. കാസര്‍കോട് സംഭവം. നടക്കാന്‍ പാടില്ലാത്തതാണു നടന്നത്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. മുന്‍പു സിപിഎമ്മുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതൊന്നും ഇത്ര വലിയ വാര്‍ത്തയായില്ലല്ലോയെന്നും കോടിയേരി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button