Latest NewsIndia

മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെയും വീഡിയോ കോണ്‍ മേധാവിയുടെയും വീടുകളില്‍ പരിശോധന

വായ്പ കിട്ടിയ സമയത്തുതന്നെ ദീപക് കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ വേണുഗോപാല്‍ ധൂത് കോടികള്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു

ന്യൂഡല്‍ഹി: വായ്പ കേസില്‍ മുന്‍ എസെിഐസിഐ മേധാവി ചന്ദ കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവരുടെ വസതികളില്‍ റെയ്ഡ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് റെയ്ഡ് നടത്തുന്നത്. വീഡിയോകോണിന് അന്യായമായി വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന.

നേരത്തേ, കേസില്‍ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ ഏറ്റവുംവലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ആറുവര്‍ഷം മുമ്പ് വീഡിയോകോണിന് അനധികൃതമായി 3,250 കോടി രൂപ വായ്പ അനുവദിച്ചതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് ചന്ദ കോച്ചാര്‍ ഐസിഐസി ബാങ്ക് എംഡി സ്ഥാനത്തു നിന്നും രാജി വച്ചത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) പദവി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം, ഉപകമ്ബനികളുടെ സാരഥ്യം, അവയുടെ ഡയറക്ടര്‍ പദവി എന്നിവയെല്ലാം ചന്ദ രാജിവച്ചിരുന്നു. വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചത് ബാങ്കിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് റിട്ട. ജസ്‌ററിസ് ബി.എന്‍ ശ്രീകൃഷ്ണ കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു രാജി. കൂടാതെ വായ്പ കിട്ടിയ സമയത്തുതന്നെ ദീപക് കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ വേണുഗോപാല്‍ ധൂത് കോടികള്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു.

എസ്ബിഐ ഉള്‍പ്പടെ 20 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വീഡിയോകോണിന് 40,000 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button