Latest NewsNews

ഒരിക്കല്‍ സംസാരിക്കണം എന്നാഗ്രഹിച്ച അച്ഛനോട് അന്ന് വെറുപ്പ് തോന്നി; അരിസ്‌റ്റോ സുരേഷ് പറയുന്നു

മലയാളികള്‍ ആരും മറക്കാത്ത ഒരു നടനാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവിലെ അരിസ്‌റ്റോ സുരേഷിന്റ അഭിനയവും അദ്ദേഹത്തിന്റെ പാട്ടും ആരും മറക്കാന്‍ വഴിയില്ല. ഏറെക്കാലം മലയാളികളുടെ ചുണ്ടുകളില്‍ തത്തിക്കളിച്ചതും ഈ പാട്ടായിരുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഒരു മാസികയിലൂടെ. താന്‍ ഒരിക്കല്‍ കാണാനും സംസാരിക്കാനും ഏറെ ആഗ്രഹിച്ച അച്ഛനെക്കുറിച്ചും സുരേഷ് പങ്കുവെക്കുന്നു.

അമ്മയേയും ഞങ്ങളേയും ഉപേക്ഷിച്ച അച്ഛന്‍ പോയി. അതിന് ശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അദ്ദേഹം തങ്ങളെ മക്കളെപോലെയാണ് നോക്കിയത്. അവരെ ഇളയച്ഛന്‍ എന്നാണ് വിളിച്ചത്. പലപ്പോഴും സ്വന്തം അച്ഛനെ കണ്ട് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ദുരെ നിന്നു മാത്രമാണ് കണ്ടിട്ടുള്ളത്. മകനാണെന്ന് അറിയാമായിരുന്നിട്ടും അച്ഛന്‍ തന്നോട് സംസാരിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില്ല. അതില്‍ വലിയ സങ്കടമുണ്ടായിരുന്നുവെന്നും സുരേഷ് പറയുന്നു. ഒരുദിവസം അമ്മ പറഞ്ഞു, അച്ഛന്‍ റെയില്‍വെയില്‍ നിന്ന് വിരമിക്കുകയാണ്. നീ പോയി അദ്ദേഹത്തെക്കണ്ട് സംസാരിക്കൂ, എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.

അന്ന് അച്ഛനെ കാണാന്‍ ഒരു സുഹൃത്തിനൊപ്പ ആണ് പോയത്. അച്ഛന്‍ വലിയ തിരക്കിലായിരുന്നു. ആളൊഴിഞ്ഞപ്പോള്‍ അടുത്തേക്ക് ചെന്നു പറഞ്ഞു അച്ഛാ സുരേഷാണ്, ഇന്ദിരയുടെ മകന്‍, അച്ഛനെ കാണാന്‍ വന്നതാണ്. അച്ഛനോ, ആരുടെ അച്ഛന്‍? ഏത് ഇന്ദിര? ഓരോന്ന് വലിഞ്ഞുകയറി വന്നോളും. പൊയ്ക്കോളണമെന്നും അദ്ദേഹം പറഞ്ഞു. അന്നാണ് എനിക്ക് അച്ഛനോട് വെറുപ്പ് തോന്നിയത്. അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ആ സംഭവം ഓര്‍ത്താല്‍ ഇന്നും എനിക്ക് ഉറങ്ങാന്‍ കഴിയില്ലയെന്നും സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button