KeralaLatest News

അനന്തുവിനെ രണ്ടുമണിക്കൂറോളം മർദ്ദിച്ചു ; അന്വേഷണം ചെന്നൈയിലേക്ക്

തിരുവനന്തപുരം: കരമന സ്വദേശി അനന്തു ഗിരീഷിന്‍റെ കൊലപാതകത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. കേസിൽ 10 പ്രതികൾ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.അനന്തുവിനെ രണ്ടുമണിക്കൂറോളം തുടർച്ചയായി മർദ്ദിച്ചുവെന്ന് പിടിയിലായ പ്രതികൾ മൊഴികൾ നൽകി.

കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളുടെ ജൻമദിനാഘോഷം നടത്തിയതിന്‍റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇന്നലെ ഒന്നരയ്ക്ക് കാട്ടിനുള്ളിൽ നടത്തിയ ആഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്‍റെ തൊട്ടുമുൻപാണ് ഈ ആഘോഷങ്ങൾ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്‍റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്.

പ്രതികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ബാലു, റോഷൻ എന്നിവരാണ് പോലീസിന്റെ പിടിയിലുള്ളത്. ഏഴു പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതികളിൽ രണ്ടുപേർ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button