KeralaLatest News

പൊലീസിന്റെ കാല് പിടിച്ച് പറഞ്ഞിട്ടും അവനെ രക്ഷിക്കാനായില്ലല്ലോ

പൊലീസിനെതിരെ വിമര്‍ശനവുമായി സങ്കടക്കടലില്‍ അനന്തുവിന്റെ അമ്മ

തിരുവനന്തപുരം: അനന്തുവിനെ തട്ടിക്കൊണ്ടുപോയപ്പോള്‍ തന്നെ പരാതിപ്പെട്ടതാണ്. പോലീസിന്റെ കാല് പിടിച്ച് പറഞ്ഞതാണ് അവന്റെ ജീവന് അപകടം സംഭവിയ്ക്കുമെന്ന്. എന്നിട്ടും പോലീസ് കാര്യമായി അന്വേഷിച്ചില്ലല്ലോ. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കരമന കൊലപാതകത്തിലെ ഇര അനന്തുവിന്റെ അമ്മ ഇത്രയും പറഞ്ഞത്. . ഒരു പക്ഷെ പോലീസ് ശ്രമിച്ചെങ്കില്‍ കൊലപാതകം ഒഴിവാക്കാമായിരുന്നെന്ന് അനന്തുവിന്റെ അമ്മയും അമ്മൂമ്മയും പറഞ്ഞു.

‘ഒരു ജോലി തേടി പോയതായിരുന്നു അനന്തു. ഇത്ര പോലീസ് സ്റ്റേഷന്‍ ഉണ്ടായിട്ടും എന്റെ കുഞ്ഞിനെ രക്ഷിക്കാനായില്ലല്ലോ. ആര്‍ക്കും നീതി കിട്ടുന്നില്ല.’ അതിമൃഗീയമായ രീതിയിലായിരുന്നു അനന്തുവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. അതും പോലീസ് സ്റ്റേഷന് സമീപത്തുവച്ച്. അനന്തുവിനെ കാണാനില്ലെന്ന് അറിഞ്ഞിട്ടും ഈ പ്രദേശത്ത് എന്തുകൊണ്ട് ഒരു തവണ പോലും അന്വേഷണം നടത്തിയില്ല എന്നും ബന്ധുക്കള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

മാര്‍ച്ച് 11 നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കരിക്ക്, കല്ല്, കമ്പ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചും രണ്ടു കൈയ്യിലേയും ഞെരമ്പ്മുറിച്ചും തലയോട്ടി അടിച്ച് തകര്‍ത്തുമായിരുന്നു അതിക്രൂരമായി പ്രതികള്‍ അനന്തുവിനെ കൊലപ്പെടുത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button