Latest NewsIndia

കേരളം ആര്‍ക്കൊപ്പം? ടൈംസ്‌ നൗ സര്‍വേ ഫലം പുറത്ത്; ബി.ജെ.പി അക്കൗണ്ട്‌ തുറക്കും

തിരുവനന്തപുരം• വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് വന്‍ മുന്‍‌തൂക്കം പ്രവചിച്ച് ടൈംസ്‌ നൗ-വി.എം.ആര്‍ സര്‍വേ. യു.ഡി.എഫിന് 20 ല്‍ 16 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. എല്‍.ഡി.എഫ് വെറും മൂന്ന് സീറ്റില്‍ ഒതുങ്ങും. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ ഒരു സീറ്റ് നേടി കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുമെന്നും സര്‍വേ പറയുന്നു.

യു.ഡി.എഫ് 45 % വോട്ടുകള്‍ നേടും. 29.2 % വോട്ടുവിഹിതമാണ് എല്‍.ഡി.എഫിന് സര്‍വേ പ്രവചിക്കുന്നത്. എന്‍.ഡി.എ 21.7% വോട്ടുകളും മറ്റുള്ളവര്‍ 4.10% വോട്ടുകളും നേടുമെന്ന് സര്‍വേ പറയുന്നു.

തമിഴ്നാട്ടില്‍ യു.എ.എ സഖ്യം 39 ല്‍ 34 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. എന്‍.ഡി.എയ്ക്ക് 5 സീറ്റുകള്‍ ലഭിക്കും.

ആന്ധ്രാ പ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് മുന്‍‌തൂക്കം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 22 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ടി.ഡി.പിയും മറ്റുള്ളവരും മൂന്ന് സീറ്റുകള്‍ വരെ നേടാം.

തെലങ്കാനയില്‍ ടി.ആര്‍.എസിനാണ് മുന്‍‌തൂക്കം. ടി.ആര്‍.എസ് 13 സീറ്റുകള്‍ നേടും. എന്‍.ഡി.എ രണ്ടും യു.പി.എ ഒന്നും മറ്റുള്ളവര്‍ ഒന്നും സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു.

17,000 പേരാണ് ടൈംസ്‌ നൗ സര്‍വേയില്‍ പങ്കെടുത്തത്.

സര്‍വേയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button