Latest NewsIndia

സഹോദരന്‍മാരും അമ്മാവനും ചേർന്ന് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ തലയറുത്ത് കൊലപ്പെടുത്തി

പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാളും ഭാര്യയും ശ്രമിച്ചെങ്കിലും

സാഗര്‍: സഹോദരന്‍മാരും അമ്മാവനും ചേർന്ന് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ തലയറുത്ത് കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ അറസ്റ്റിലായ സഹോദരന്‍മാരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. മധ്യപ്രദേശിലെ സാഗറില്‍ ഈ മാസം പതിനാലിനായിരുന്നു സംഭവം.

ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ പെൺകുട്ടി സ്കൂളിൽനിന്ന് തിരികെയെത്താതെ വന്നതോടെ മാതാപിതാക്കള്‍ പരാതിയുമായ പോലീസിനെ സമീപിച്ചു. തൊട്ടടുത്ത ദിവസം സമീപത്തെ പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഛോട്ടെ പട്ടേലിന് സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാളും ഭാര്യയും ശ്രമിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തതോടെ കൊലയ്ക്കു പിന്നില്‍ ഇയാളാണെന്നു വ്യക്തമായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍മാര്‍ക്കും കൊലയില്‍ പങ്കുണ്ടെന്നും വ്യക്തമായി. പട്ടേലും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ ഭൂമിതര്‍ക്കം നിന്നിരുന്നു. ഇതാണ് കൊലയ്ക്കു കാരണമായതെന്നാണു പോലീസ് പറയുന്നത്.

പോസ്റ്റുമാർട്ടത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞു. പെണ്‍കുട്ടിയുടെ മൂത്ത സഹോദരൻ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു. ഇയാൾ പെൺകുട്ടിയെ മുമ്പും പീഡിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button