Latest NewsSports

പി.സി.ബി ക്ക് തിരിച്ചടി; ബി.സി.സി.ഐ ക്ക് നഷ്ടപ്പപരിഹാരത്തുക നല്‍കി

കറാച്ചി: ബി.സി.സി.ഐക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നഷ്ടപരിഹാരത്തുക നല്‍കി. ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതിയില്‍ സമര്‍പ്പിച്ച കേസ് തോറ്റതോടെയാണ് ഏകദേശം 1.6 ദശലക്ഷം യു.എസ് ഡോളര്‍ ( ഏകദേശം 10,96,64,800 ഇന്ത്യന്‍ രൂപ) പി.സി.ബി നഷ്ടപരിഹാരമായി ബി.സി.സി.ഐക്ക് നല്‍കിയത്.2014ല്‍ ഇരു ബോര്‍ഡുകളം തമ്മില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയിലുള്ള എട്ടുവര്‍ഷത്തിനുള്ളില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പരമ്പരകള്‍ നടന്നില്ല. ഇതിനെത്തുടര്‍ന്ന് 2014ലും 2015ലും നടക്കേണ്ടിയിരുന്ന പരമ്പരകളുടെ നഷ്ടപരിഹാരത്തുക ഇനത്തില്‍ 63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പാക് ബോര്‍ഡിന്റെ ആവശ്യം.

പി.സി.ബി ചെയര്‍മാന്‍ എഹ്സാന്‍ മാനി തന്നെയാണ് തിങ്കളാഴ്ച നഷ്ടപരിഹാരം നല്‍കുന്നകാര്യം അറിയിച്ചത്.കഴിഞ്ഞ നവംബറില്‍ പി.സി.ബി നല്‍കിയ ഹര്‍ജി തള്ളിയ ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതി, പി.സി.ബി നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി തങ്ങള്‍ക്കു ചെലവായ തുക അവരില്‍നിന്നു തന്നെ ഈടാക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. മൈക്കിള്‍ ബിലോഫ് നേതൃത്വം നല്‍കുന്ന തര്‍ക്കപരിഹാര സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ബി.സി.സി.ഐ ആവശ്യപ്പെട്ട തുകയുടെ അറുപത് ശതമാനം നല്‍കാനായിരുന്നു നിര്‍ദേശം.കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്ബരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. പരമ്ബര നടത്താന്‍ ആദ്യം സമ്മതിച്ച ഇന്ത്യ പിന്നീട് പിന്മാറിയതു കാരണം വലിയ സാമ്ബത്തിക നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് പി.സി.ബി, ഐ.സി.സിയെ സമീപിച്ചത്.2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ നടന്നിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button