News

ചോരകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം : സിപിഎമ്മിനെ പ്രതിരോധത്തിലാക്കി യുവതിയുടെ ആരോപണം

പാര്‍ട്ടിയ്‌ക്കെതിരെ ആരോപണവുമായി യുവതി

പാലക്കാട്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി യുവതിയുടെ പീഡന ആരോപണം. സിപിഎം പാര്‍ട്ടി ഓഫിസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായി യുവതി രംഗത്ത്. ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പാര്‍ട്ടിയ്‌ക്കെതിരെ ആരോപണവുമായി യുവതി എത്തിയത്. സിപിഎം പാര്‍ട്ടി ഓഫിസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണമാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.

പാര്‍ട്ടി ഓഫിസില്‍ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായത് എന്നാണ് മങ്കര പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പൊലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്. യുവതിയേയും കുഞ്ഞിനേയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി. ചെര്‍പ്പുളശേരിയിലെ ഒരു കോളജില്‍ പഠിച്ചിരുന്ന ഇരുവരും യുവജനസംഘടനാ പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു. എന്നാല്‍ യുവതിയുടെ വീട്ടില്‍ താന്‍ പോയിരുന്നു എന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button