Latest NewsKerala

സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറി: ചെന്നിത്തല

കാസര്‍കോട്: ചെര്‍പ്പുള്ളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആഞ്ഞടിച്ച് പാര്‍ട്ടിക്കെതിതെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യം പറയുന്നതില്‍ ഖേദമുണ്ട്. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ പാലക്കാട്ടും കേള്‍ക്കുന്നത് ഇതാണ്. കേരളത്തില്‍ സ്ത്രീ സുരക്ഷ ഇപ്പോള്‍ അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ സീറ്റ് കുറയ്ക്കാന്‍ എല്‍ഡിഎഫും ബിജെപിയും ചേര്‍ന്ന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ തുടര്‍ന്നാണ് കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പുറത്തുവന്നത്. എന്നാല്‍ . അരി ആഹാരം കഴിക്കുന്നവര്‍ ഇത് വിശ്വസിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഇരുപതില്‍ 20 സീറ്റും നേടുന്ന രീതിയിലാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനായി കാസര്‍കോട് എത്തിയതായിരുന്നു ചെന്നിത്തല.

shortlink

Related Articles

Post Your Comments

Related Articles


Back to top button