Latest NewsInternational

യു.എസ് -സിറിയന്‍ ബന്ധം വഷളാകാന്‍ സാധ്യത

സൈന്യം സിറിയയില്‍ നിന്നും പൂര്‍ണമായും പിന്‍മാറില്ലെന്ന് സൂചന നല്‍കി അമേരിക്ക

ഡമാസ്‌കസ് : ഐ.എസിനെ സിറിയയില്‍ നിന്ന് പൂര്‍ണമായും തുരത്തിയെന്ന് അമേരിക്ക പ്രഖ്യാപിച്ചുവെങ്കിലും പറഞ്ഞെങ്കിലും സൈന്യത്തെ പിന്‍വലിയ്ക്കില്ലെന്ന് സൂചന നല്‍കി അമേരിക്ക രംഗത്തെത്തി. കഴിഞ്ഞ ദിവസം ലബനിലും ഇസ്രായേലിലും സന്ദര്‍ശനം നടത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൈനിക പിന്മാറ്റം ഉടനുണ്ടാവില്ലെന്ന സൂചനയാണ് നല്‍കിയത്.

സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമെന്ന് മാസങ്ങള്‍ക്ക് മുന്പ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ സ്വന്തം പാര്‍ട്ടിയിലെ ചില അംഗങ്ങളുടെ തന്നെ സമ്മര്‍ദം കാരണം അതു നടപ്പിലായില്ല. സിറിയയില്‍ ഐ.എസിനെ നശിപ്പിച്ച ശേഷമേ പിന്മാറ്റമുണ്ടാകൂ എന്നാണ് പിന്നീട് ട്രംപുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയത്.

സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറുന്നത് ഇസ്രായേല്‍ ഇഷ്ടപ്പെടുന്നില്ല. യു.എസ് സൈനിക പിന്മാറ്റം നീട്ടിവയ്ക്കാന്‍ ഇസ്രായേലിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങി റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസിനെ തോല്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മൈക് പോംപിയോ ഇസ്രായേലിലെത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ കണ്ടതും ശ്രദ്ധേയമാണ്.

ഇസ്രയേല്‍ പിടിച്ചടക്കിയ സിറിയന്‍ പ്രദേശമായ ഗോലന്‍കുന്നുകള്‍ മേല്‍ ഇസ്രയേലിനുള്ള അധീശത്വം അംഗീകരിക്കണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button