Latest NewsIndia

വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ കാമുകനോടൊപ്പം ജീവിക്കാൻ യുവതിക്ക് അനുമതി നൽകി കോടതി

ജയ്‌പൂർ: വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ കാമുകനോടൊപ്പം പോകാന്‍ 26കാരിയായ യുവതിക്ക് രാജസ്ഥാന്‍ കോടതിയുടെ അനുമതി. യുവതിയുടെ വീട്ടുകാര്‍ യുവതിയെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി കോടതി പരിഗണിച്ച ശേഷമാണ് ഉത്തരവ്. ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് വിനില്‍ കുമാര്‍ മാതുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

2018 ജൂലൈ 23 ന് താന്‍ രൂപാല്‍ സാണി(23)എന്ന യുവതിയെ വിവാഹം കഴിച്ചുവെന്നും അബുറോഡിലെ രജിസ്‌ട്രേഷന്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹമെന്നും എന്നാല്‍ യുവതിയുടെ കുടുംബം അവരെ തടവില്‍ വെച്ചിരിക്കുകയാണെന്നും മൊയ്‌നുദ്ദീന്‍ അബ്ബാസി എന്ന യുവാവാണ് പരാതി നൽകിയത്. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം യുവതിയ ഹാജരാക്കി. എന്നാല്‍ ഇതിനിടയില്‍ അബ്ബാസി വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും കോടതി കണ്ടെത്തിയതോടെ യുവതിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോള്‍ യുവതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി. നിലപാട് ആരാഞ്ഞപ്പോൾ യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി വ്യക്തമാക്കി. ഇതോടെ പ്രായപൂര്‍ത്തിയായ, പക്വതയുള്ള, തീരുമാനം എടുക്കാന്‍ കഴിവുള്ള ആളുമായ പെണ്‍കുട്ടിയെ സ്വന്തം ഉത്തരവാദിത്വത്തില്‍ പരാതിക്കാരനോടൊപ്പം പോകാന്‍ അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button