Latest NewsIndia

ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോയ ഹിന്ദു സ്ത്രീകളെ തന്റെ പാര്‍ട്ടി സംരക്ഷിച്ചുവെന്ന് ഒവൈസി

ജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ ഹൈദരാബാദിന്റെ വികസനത്തിന് വലിയ തടസമാണെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ രംഗത്തെത്തി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമെദിക്കെതിരെ ആഞ്ഞടിച്ച് മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി.  ഭര്‍ത്താക്കന്മാര്‍ ഒഴിവാക്കി പോയ ഹിന്ദു സ്ത്രീകളെ തന്റെ പാര്‍ട്ടി സംരക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി. ഹൈദരാബാദില്‍ നടന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ മോദി മുത്തലാഖ് ബില്‍ എടുത്തുകാട്ടിയതിനു പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം. ഒദ്യോഗികമായി ബന്ധം വേര്‍പിരിയാതെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച ഹിന്ദു സ്ത്രീകളെ പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

മുത്തലാഖ് എന്ന അനാചാരത്തില്‍ നിന്ന് രാജ്യത്തെ സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിച്ചെടുക്കാനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് താന്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നുവെന്ന് ഹൈദരാബാദ് റാലിയില്‍ മോദി പറഞ്ഞിരുന്നു.

അതേസമയം മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ ഹൈദരാബാദിന്റെ വികസനത്തിന് വലിയ തടസമാണെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ രംഗത്തെത്തി.

ഡിആര്‍ഡിഒ അടക്കമുളള പ്രതിരോധ ഗവേഷണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹൈദാരാബാദിലാണെന്നും,ഏറ്റവും ഒടുവില്‍ വിജയകരമായി പരീക്ഷിച്ച ആന്റി സാറ്റലൈറ്റ് മിസൈല്‍ നിര്‍മ്മിച്ചത് ഹൈദാരാബാദിലാണെന്നത് മറക്കരുതെന്നും അദ്ദേഹം അക്ബറുദ്ദീന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button