Latest NewsIndia

ബിഎസ്എന്‍എലില്‍ അരലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത’

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലില്‍ സാമ്പത്തിക ബാധ്യത. ഇതേ തുടര്‍ന്ന് അരലക്ഷത്തിലധികം പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ബിഎസ്എന്‍എലില്‍ കൂട്ട പിരിച്ചുവിടലുണ്ടാകും. ഇതോടെ 54,000 പേരുടെ ജോലിയാണ് പോകുന്നത്.

അതേ സമയം ജീവനക്കാരുടെ സ്വമേധയായുള്ള വിരമിക്കലിന് അംഗീകാരം തേടികൊണ്ട് ടെലികോം മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. 50 വയസിന് മുകളിലുള്ള ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ ജീവനക്കാരെയാണ് സ്വമേധയാ വിരമിക്കലിനാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ബിഎസ്എന്‍എലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിരിച്ച് വിടലടക്കമുള്ള നടപടികള്‍. ബിഎസ്എന്‍എലില്‍ ; 1.76 ലക്ഷം ജീവനക്കാരാണ് ഇന്ത്യയിലാകമാനമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button