KeralaLatest News

അച്ഛന്‍ ഉപേക്ഷിച്ചതിന് പിന്നാലെ മൂന്നാം വയസില്‍ അമ്മ മരിച്ചു ; നിതീഷിന്റെ ക്രൂരതയ്ക്ക് ഇരയായ നീതുവിനെയോർത്ത് വിലപിച്ച് നാട്ടുകാർ

തൃശൂർ : തൃശൂരിൽ പ്രണയം നിരസിച്ചതുമൂലം യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ ദുര്‍വിധിയെയോർത്ത് വിലപിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.അച്ഛന്‍ ഉപേക്ഷിച്ചതിന് പിന്നാലെ മൂന്നാം വയസിൽ അമ്മയും നീതുവിന് നഷ്ടപ്പെട്ടിരുന്നു. ഇതോടെ അമ്മാവന്റെ സംരക്ഷത്തിലാണ് നീതു വളർന്നതും പഠിച്ചതുമെല്ലാം.

പാട്ടുപാടാനും ചിത്രം വരയ്ക്കാനും കഴിവുള്ള നീതു കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയായിരുന്നു.നീതുവിന്റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു പ്രതിയായ നിതീഷ്. വടക്കേകാട് സ്വദേശി നിതീഷ് പലപ്പോഴും ശല്യം ചെയ്തിരുന്നതായി നീതു ബന്ധുക്കളോട് പറഞ്ഞിരുന്നു.

ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു സംഭവം നടന്നത്. ചീയാരം പോസ്റ്റ് ഓഫീസിനു സമീപത്തുളള നീതുവിൻറെ വീട്ടിലേക്ക് ബുള്ളറ്റിലെത്തിയ നിതീഷ്. വണ്ടി മറ്റൊരു വീടിന്റെ സമീപം വെച്ചശേഷം പെണ്‍കുട്ടിയുടെ വീടിന്റെ അടുക്കള ഭാഗം വഴി അകത്ത് കടക്കുകയായിരുന്നു.

തുടർന്ന് നീതുവുമായി അൽപ്പനേരം വാക്കുതർക്കം ഉണ്ടാവുകയും പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു.നിതീഷിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button