Latest News

വഴിയാത്രക്കാരന്റെ മരണത്തിന് കാരണമായ കാർ കണ്ടെത്തി

പുതുക്കാട്: വഴിയാത്രക്കാരന്റെ മരണത്തിന് കാരണമായ കാർ കണ്ടെത്തി. ബി.എം.ഡബ്ളിയു കാറിന്റെ ഉടമയായ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍, എറണാകുളം അയ്യപ്പന്‍കാവ് കണ്ടേടത്ത് വീട്ടില്‍, ഡോ. സംഗീത് ചെറിയാനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തേക്കും.

ദേശീയപാതയില്‍ പുതുക്കാട് ജംഗ്‌ഷനു സമീപം കഴിഞ്ഞ ദിവസം ലോറി ഡ്രൈവറെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിറുത്താതെ പോവുകയായിരുന്നു സംഗീത് ചെറിയാൻ. റോഡ് മുറിച്ചുകടന്ന തമിഴ്‌നാട് സ്വദേശി ശശികുമാറാണ് മരിച്ചത്.നരഹത്യയ്ക്കും തെളിവുകള്‍ നശിപ്പിച്ചതിനും ഡോക്ടറുടെ പേരില്‍ കേസെടുത്തു.

റോഡില്‍ രക്തം വാര്‍ന്നുകിടന്ന ശശികുമാറിനെ ദേശീയ പാതയോരത്ത് തട്ടുകട നടത്തുന്ന ജയന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടസ്ഥലത്തു വീണ കാറിന്റെ അടിവശത്തുള്ള ഇരുമ്പ് ഷീറ്റ് മാത്രമായിരുന്നു ലഭിച്ച തെളിവ്. ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകളിലെ അന്വേഷണത്തില്‍ അപകടത്തിനിടയായത് ബി.എം.ഡബ്ലിയു കാറാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണ്

എറണാകുളത്തെ ബി.എം.ഡബ്ലിയു കാറിന്റെ സര്‍വീസ് സെന്ററില്‍ പോലീസ് പരിശോധന നടത്തിയാണ് കാര്‍ കണ്ടെടുത്തത്. ശശികുമാറിനെ ഇടിച്ച ആഘാതത്തില്‍ മുകളിലേക്ക് പൊങ്ങിയ ശശികുമാര്‍ കാറിന്റെ മുന്‍ വശത്തെ ഗ്ലാസിലേക്കു വീണു തെറിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഡോക്ടര്‍, എറണാകുളത്ത് സര്‍വീസ് സെന്ററില്‍ എത്തി. രാത്രിയായതിനാല്‍ കാര്‍ സെക്യൂരിറ്റിക്കാരനെ എല്‍പ്പിച്ച്‌ വീട്ടിലേക്ക് മടങ്ങി.

അടുത്ത ദിവസം സര്‍വീസ് സെന്ററിലെത്തി കാര്‍ പശുവിനെ ഇടിച്ചതാണെന്ന് പറഞ്ഞു. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ആറ് ലക്ഷം രൂപ ചെലവ് വരുമെന്നും ഇന്‍ഷ്വറന്‍സ് ക്ലെയിം ലഭിക്കാന്‍ പോലീസില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങണമെന്നും ആവശ്യപെട്ടു. ക്ലെയിം ആവശ്യമില്ലെന്നും അറ്റകുറ്റപ്പണികള്‍ നടത്താനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു മടങ്ങി. പിന്നാലെയാണ് പോലീസ് കാർ കസ്റ്റഡിയിലെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button