Latest NewsIndia

എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിന് ഇരയാക്കി ചുട്ട് കൊന്ന് മരത്തിൽ കെട്ടിത്തൂക്കി

ബെംഗളൂരു:  ആഴ്ചകളായി കാണാതിരുന്ന 22 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കർണാടകയിലെ റായ്ചൂരിലെ വനമേഖലയിൽ കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ 13 നാണ് പെണ്‍കുട്ടിയെ കാണാതായിരുന്നത്. തുടര്‍ന്ന് 15 ന് ഈ പറ‍ഞ്ഞ വന മേഖലയില്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷമാണ് കൊല്പപെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ച നിലയിലായിരുന്നു ലഭിച്ചത്.

പെണ്‍കുട്ടിയുടെ കാമുകനെ കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷാദ രോഗത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പൊലീസിന്റെ വാദം വീട്ടുകാര്‍ നിഷേധിക്കുകയാണ് ഉണ്ടായത്.

പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു. ചുട്ടുകൊന്ന ശേഷം മരത്തിൽ കെട്ടിത്തൂക്കിയതാണെന്നും അവർ പറഞ്ഞു. പെൺകുട്ടിയുടെ കാമുകനാണ് ഇതിന് പിന്നിലെന്നാണ് അവർ ആരോപിച്ചു. സംഭവത്തില്‍ കേസ് മുന്നോട്ട് സജീവമായി നീങ്ങുന്നതിനായി ധർവാദ് സ്വദേശി ഓൺലൈൻ പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്. change.orgയിൽ വന്ന പരാതിക്ക് 1.23 ലക്ഷം ഒപ്പ് ലഭിച്ചു.

പെൺകുട്ടി ക്രൂരമായ മാനഭംഗത്തിനിരയായതായി ഇതിൽ പറയുന്നുണ്ട്. അതിനുശേഷം കത്തിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് കെട്ടിത്തൂക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ മൃതദേഹം കത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button