KeralaLatest NewsElection News

കൊട്ടിക്കലാശത്തിലെ ആവേശം അതിര് കടന്നപ്പോള്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം : ഇന്ന് നടന്നത് സിപിഎം ഗുണ്ടായിസമെന്ന് എ.കെ.ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന കൊട്ടിക്കലാശത്തില്‍ വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സിപിഎം ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലാണ് സംസ്ഥാനത്ത് നടന്നത്. തിരുവനന്തപുരം വേളിയില്‍ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ റോഡ് ഷോ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് ശശി തരൂരും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ഇടപെടലിന ഒടുവില്‍ ആന്റണിയെ പുറത്ത് എത്തിക്കുകയായിരുന്നു. സിപിഎം നടത്തുന്ന ഗുണ്ടായിസമാണ് കൊട്ടക്കലാശത്തിലെന്ന് ആന്റണി കുറ്റപ്പെടുത്തി.

തൊടുപുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കല്ലേറ് നടത്തി .തടയാന്‍ ശ്രമിച്ച പൊലീസുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നടന്ന കൊട്ടികലാശത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ റോഡ് ഷോ ഒരു മണിക്കൂറോളം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് കവര്‍ ചെയ്യാനെത്തിയ ജനം ടിവി വാര്‍ത്താ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. വടകരയില്‍ സംഘര്‍ഷാവസ്ഥയായിരുന്നു.

വോട്ടെടുപ്പ് ദിനം വടകരയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ സാംബശിവ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് 144 പ്രഖ്യാപിച്ചത്. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്.

തൊടുപുഴയില്‍ സംഘര്‍ഷത്തിനിടെ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൊട്ടിക്കലാശത്തിനിടെ പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ വച്ച് തടഞ്ഞു. കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ വച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞ് വച്ചത്. എല്‍ ഡി എഫ് പ്രവര്‍ത്തകരാണ് സുരേന്ദ്രനെ തടഞ്ഞത്. പിന്നീട് എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാക്കളെത്തി പ്രവര്‍ത്തകരെ മാറ്റി. സുരേന്ദ്രന്റെ വാഹനം കടത്തിവിട്ടുകേരളത്തില്‍ പരസ്യ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് എത്തിയപ്പോള്‍ ആവേശം സംഘര്‍ഷത്തിലേക്ക് വഴിമാറുന്ന സ്ഥിതിയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button