KeralaNews

അപമര്യാദയായി പെരുമാറിയ കല്ലട ജീവനക്കാരനെ രണ്ടെണ്ണം പൊട്ടിച്ചു, വൈറലായി ഹണി ഭാസ്‌കരന്റെ കുറിപ്പ്

 

കൊച്ചി: അപമര്യാദയായി പെരുമാറിയ കല്ലട സുരേഷ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഹണി ഭാസ്‌കരന്‍ എന്ന യുവതി ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി ചെയ്തിരുന്ന ബംഗുളൂരുവിലേക്ക് കല്ലട ബസില്‍ സഞ്ചരിക്കവെയായിരുന്നു ജീവനക്കാരന്റെ അപമര്യാദയോടുള്ള പെരുമാറ്റം. യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോണ പോലെ അഭിനയിച്ച് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച ജീവനക്കാരനെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കായികമായി കൈകാര്യം ചെയ്തുവെന്ന് ഹണി കുറിപ്പില്‍ വ്യക്തമാക്കുന്നു.

കല്ലട ജീവനക്കാരുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പഴയ സംഭവം സന്തോഷം തരുന്നുവെന്ന് ഹണി പറയുന്നു. അന്ന് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച ജീവനക്കാരന്റെ നടപടി മനപൂര്‍വ്വമാണെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും ഹണി വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഈ അവസരത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല.

ആറു വര്‍ഷം ജോലി ചെയ്ത നഗരമാണ് ബാംഗ്ലൂര്‍. നാട്ടില്‍ നിന്ന് അങ്ങോട്ടേക്കുള്ള കല്ലട ബസ്സിലെ രാത്രി യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോണ പോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വെച്ച കിളിക്കിട്ട് ഒരു പൊട്ടീരു കൊടുത്തിട്ടുണ്ട്.

മനപ്പൂര്‍വ്വം അയാളത് ചെയ്തതാന്ന് ഉറപ്പായിരുന്നു. മേത്ത് പുഴു കേറിയ പോലെ വന്ന അറപ്പ്. കലാശിപ്പാളയം എത്തണ വരെ ആ അറപ്പും കൊണ്ടിരുന്നു. ബാങ്കില്‍ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. പരപരാ വെളുപ്പിന് കലാശിപ്പാളയത്ത് ബസ് നിര്‍ത്തിയതും സഖാക്കള്‍ മിത്രങ്ങള്‍ കാത്തു നിന്നിരുന്നു.

എന്റെ ബാഗെടുത്ത് റോഡിലേക്ക് വെച്ച് പത്തനംതിട്ടക്കാരന്‍ സഖാവ് സനല്‍, കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിര്‍ത്തി. ‘തല്ലെടീ… ‘ എന്നൊരു അലര്‍ച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. പിന്നവര്‍ എനിക്കവസരം തന്നില്ല. അവരുടെ വക തല്ലിന്റെ ദീപാവലി ആരുന്നു. പിടിച്ചു മാറ്റാന്‍ വന്ന ഡ്രൈവര്‍ക്കിട്ടും കിട്ടി. ഈ ഇലക്ഷന്‍ കാലത്ത് കല്ലട ബസിലെ ഗുണ്ടകളെ പോലീസ് പിടിച്ച വാര്‍ത്ത വായിക്കുമ്പോ പഴേ ആ തല്ലിന്റെ കഥ ഓര്‍ത്ത് വല്ലാത്തൊരു സന്തോഷം…!

shortlink

Related Articles

Post Your Comments

Related Articles


Back to top button