Election NewsKeralaLatest News

ഇനി രാജ്യരക്ഷക്കായി നമുക്ക് പിന്തുണക്കാവുന്ന നേതാവ്; രാഹുലിനെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍

കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ അഡ്വ. രൂപേഷ് പന്ന്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
നാടിന് മുറിവേല്‍ക്കുമ്പോള്‍ മാറ്റത്തിനായ് തുടിക്കുന്ന ഒരു ഇടത് പക്ഷ ഹൃദയം ആയതു കൊണ്ടായിരിക്കാം രാഹുല്‍ ഗാന്ധിയെ പ്രതീക്ഷയുടെ പൊന്‍പുലരിയായി കാണുന്നുവെന്നാണ് രൂപേഷിന്റെ പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

പാഠം ഒന്ന് രാഹുല്‍ …
താളുകള്‍ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുല്‍ നിങ്ങള്‍…

നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊന്‍വെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് മുന്നിലില്ല രാഹുല്‍ ….

അംബാനിമാരുടെയും അദാനി മാരുടെതുമല്ല ഈ നാട് എന്നുറക്കെ… ചങ്കൂറ്റത്തോടെ വിളിച്ചു പറയാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കുമാവുന്നില്ലല്ലോ രാഹുല്‍..

സമ്ബന്നതയുടെ മടിതട്ടില്‍ പിറന്നു വിണിട്ടും സമ്ബന്നരോടകലം പാലിക്കുന്ന നിങ്ങളെ..
ദരിദ്രരായി പിറന്നു വീണ്…
സമ്ബന്നരെ മാത്രം അടുപ്പക്കാരാക്കാന്‍ തിടുക്കം കൂട്ടുന്ന ഈ കാലത്തെ നേതാക്കളുമായി ഞങ്ങളെങ്ങിനെ കൂട്ടിക്കെട്ടും രാഹുല്‍ ..

ബാരാ കോട്ടില്‍ രാജ്യത്തോടൊപ്പം നിന്ന്..ശത്രുവിന് മുന്നില്‍ നമ്മളൊന്നാണെന്ന ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് പങ്കുവെച്ചപ്പോള്‍ .. നിങ്ങള്‍ ഇടിച്ചു കയറിയത് ഓരോ ഭാരതീയന്റെയും ഇടനെഞ്ചിലേക്കായിരുന്നു രാഹുല്‍ …

വയനാട്ടില്‍ പറന്നിറങ്ങിയ നിങ്ങളെ വാക്കുകള്‍ കൊണ്ടാവോളം നോവിച്ചവരെ ഹൃദയപക്ഷമായി ചേര്‍ത്തു പിടിച്ചപ്പോള്‍ നിങ്ങള്‍ കൈമാറിയ സന്ദേശം പക്വതയുടെയും പാകതയുടെയും മാത്രമായിരുന്നില്ല ഇടതുപക്ഷമെന്ന നന്മപക്ഷവുമായി ഇടഞ്ഞു നില്ക്കാനുള്ളതല്ല കാലം നിങ്ങളെ ഏല്‍പ്പിച്ച നിയോഗം എന്ന തിരിച്ചറിവു തന്നെയായിരുന്നു രാഹുല്‍ …

നെഞ്ചകം നോവും നിരാശ മാത്രം ബാക്കിയാക്കിയ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യാശയുടെ ഇളം കാറ്റ് തേടിയലയുന്ന ഞങ്ങളുടെ കാഴ്ചയില്‍ മമതയും മായാവതിയും നായിഡുവും ഒരിക്കലുമുണ്ടായിട്ടില്ല രാഹുല്‍ …

ചിരി തൂകും ആ മുഖത്തിന് പിന്നില്‍.. സ്‌നേഹവും നന്മയും ലാളിത്യവും ചങ്കൂറ്റവും മാത്രമാണെന്ന് ഞങ്ങളറിയാതെ ഞങ്ങളുടെ മനസ്സിനെ കൊണ്ടു പറയിച്ചത്…
വിനയവും ലാളിത്യവും രാജ്യ സ്‌നേഹവും സാധാരണക്കാരോടുള്ള അസാധാരണ അടുപ്പവും നിങ്ങളുടെ മുഖത്തും പ്രവൃത്തിയിലും കലര്‍പ്പില്ലാതെ എഴുതി ചേര്‍ത്തത് ആര്‍ക്കും എളുപ്പത്തില്‍ വായിക്കാന്‍ പറ്റുന്നത്രയും തെളിമയോടെ തെളിഞ്ഞു നില്ക്കുന്നതു കൊണ്ടു മാത്രമാണ് രാഹുല്‍…

രാജ്യനന്മയ്ക്കായി.. നല്ലൊരിന്ത്യക്കായി നിങ്ങളോട് ചേര്‍ന്നു നില്ക്കാതെ ഞങ്ങളെങ്ങിനെ ഹൃദയപക്ഷമാകും രാഹുല്‍ …

(ഘഉഎ കുടുംബയോഗത്തില്‍ സംസാരിച്ചപ്പോഴും.. ഇടതുപക്ഷം ജയിക്കണം രാഹുലിന് കരുതലായി.. എന്ന സന്ദേശത്തിലൂന്നി തന്നെയായിരുന്നു ഞാന്‍ സംസാരിച്ചതും… മനസ്സ് ആഗ്രഹിച്ചതും) ( അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരം).

അതേസമയം വാര്‍ത്ത വളച്ചൊടിച്ചെന്നാരോപിച്ച് പുതിയ പോസ്റ്റുമായി ബിനീഷ് രംഗത്തെത്തിയിട്ടുണ്ട്.

വാർത്തയിലൊരു തിരുത്ത്…

ഞാനിന്നലെ എഴുതിയ ഒരു FB Post മായി ബന്ധപ്പെട്ട് ഇന്നത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയിൽ രാഹുൽ ജയിക്കണം ഇടതുപക്ഷത്തിന് കരുതലായി എന്ന വാർത്ത തെറ്റാണ് …

ഇടതുപക്ഷം ജയിക്കണം 
രാഹുലിന് കരുതലായി എന്നായിരുന്നു എന്റെ FB Post … അത് മാതൃഭൂമിയിൽ തെറ്റായി വന്നത് അവർ വാർത്ത തയ്യാറാക്കുമ്പോൾ വന്ന പിഴവ് ആയിരിക്കാം….

ഇടതു പക്ഷമാണ് എന്റെ മനസ്സിലെ ഹൃദയപക്ഷം …അത് എന്നും അങ്ങിനെ തന്നെ ആയിരിക്കും …

ആ നന്മ പക്ഷത്തോട് ചേർന്ന് നില്ക്കാതിരിക്കുന്നത് മരണ തുല്ല്യമാണെനിക്ക്….

നാടിന് മുറിവേൽക്കുമ്പോൾ മാറ്റത്തിനായ് തുടിക്കുന്ന ഒരു ഇടത് പക്ഷ ഹൃദയം ആയതു കൊണ്ടായിരിക്കാം രാഹുൽ ഗാന്ധിയെ പ്രതീക്ഷയുടെ പൊൻപുലരിയായി പ്രതീക്ഷയോടെ നോക്കി കണ്ടത് …

രാഹുൽ വയനാട്ടിൽ വന്ന് മത്സരിച്ചത് എല്ലാവരേയും പോലെ എന്റെ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചെങ്കിലും….

ഇലക്ഷൻ കഴിഞ്ഞ അവസരത്തിൽ ഇനി രാജ്യരക്ഷക്കായി നമുക്ക് പിന്തുണക്കാവുന്ന നേതാവ് രാഹുൽ എന്ന് മാത്രമാ ഞാൻ പറയാനായി ശ്രമിച്ചത് ….

ഞാൻ എന്റെ കണ്ണുകളാൽ നോക്കി കണ്ട രാഹുൽ നല്ല മനുഷ്യനെന്ന് മാത്രമാ ഞാൻ post ൽ പറയാൻ ശ്രമിച്ചത് … അല്ലാതെ രാഹുൽ മാത്രമാണ് ഇടതുപക്ഷത്തിന് പിന്തുണയേകാവുന്ന ഒരു പ്രതീക്ഷയെന്നായിരുന്നില്ല …. ദേശീയ തലത്തിൽ ഒരു പാട് നേതാക്കൾ കടന്നു വരുമ്പോൾ രാഹുലും അവരിലൊരാളാണ് എന്ന് തന്നെയാണ് എന്റെയും വിശ്വാസം ….

മരണം വരെ ഞാൻ കമ്മ്യൂണിസ്റ്റായിരിക്കും …

സാധാരണക്കാരന്റെ മനസ്സും രക്തവുമാണെന്റെത് … അതിൽ നിന്നുള്ള മാറ്റം മരണ തുല്ല്യമാണ് …

എന്റെ പാർട്ടി ഏതു പക്ഷത്തായാലും ആ പക്ഷമല്ലാതെ മറ്റൊരു പക്ഷമെനിക്കില്ല ..

https://www.facebook.com/roopesh.pannian/posts/1826893090748907

shortlink

Related Articles

Post Your Comments

Related Articles


Back to top button