KeralaLatest News

‘എന്നെയാണോ ഷിബു എന്ന് വിളിച്ചത്?, ആരുടെ മടിയില്‍ ഇരുത്തിയാണ് ആ പേരിട്ടത്’ ചര്‍ച്ചയില്‍ ഡോ എന്‍ ഗോപാലകൃഷ്ണന്‍ തന്നെ ഷിബു എന്ന് വിളിച്ചതിനെതിരെ സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഡോ. എന്‍ ഗോപാലകൃഷ്‌നും സന്ദീപാനന്ദ ഗിരിയും തമ്മില്‍ വാക്ക് പോര്. രണ്ടു വിപരീത ദിശകളില്‍ ഹിന്ദു പ്രഭാഷകരാണ് ഇരുവരും. ശബരിമല വിഷയത്തില്‍ ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്ന സന്ദീപാനന്ദ ഗിരിയും ഇടത് വിമര്‍ശകനുമായ സമാന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് രസകരമായ വാക്ക് പോര് നടന്നത്.

ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നതിനിടയില്‍ ‘ ഈ വിഷയത്തില്‍ ഷിബുവിന്റെ നിലപാട് എന്താണെന്ന് എനിക്ക് അറിയില്ല’ എന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നെയാണോ ഷിബു എന്ന് വിളിച്ചതെന്നും നിങ്ങളുടെ മാതാപിതാക്കളുടെയോ പൂര്‍വികരുടേയോ മടയില്‍ ഇരുത്തിയാണോ എനിക്ക് ഈ പേര് ഇട്ടതെന്നും ആയിരുന്നു സന്ദീപാന്ദ ഗിരിയുടെ മറുപടി.

അതേസമയം നിങ്ങള്‍ എന്റെ അച്ഛന്റേയോ അമ്മയുടേയോ മകന്‍ അല്ലാത്തതുകൊണ്ട് ഒരിക്കലും എന്റെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ ആയിരിക്കില്ല ഈ പേര് നല്‍കയതെന്നും ഗോപാലകൃഷ്ണനും തിരിച്ചടിച്ചു.

സന്യാസി ആകുന്നതിന് മുമ്പ് താങ്കളുടേ പേര് ഷിബു എന്നായിരുന്നോ എന്ന് എംജി രാധാകൃ്ഷണന്റെ ചോദ്യത്തിന് സന്ദീപാനന്ദ ഗിരി മറുപടി നല്‍കിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button