Latest NewsIndia

ആരാണ് യഥാര്‍ത്ഥ ചൗക്കീദാറെന്ന് ജനങ്ങള്‍ തീരുമാനിക്കും: തേജ് ബഹദൂര്‍ യാദവ്

വരാണസി:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രചരണം ശക്തമാക്കി നരേന്ദ്രമോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി തേജ് ബഹദൂര്‍ യാദവ്. യഥാര്‍ത്ഥ ചൗക്കീദാര്‍ ആരെന്ന് വരാണസിയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് തെജ് ബഹാദൂര്‍ യാദവ് പറഞ്ഞു. ജവാന്മാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്നാരോപിച്ചതിനെത്തുടര്‍ന്ന് ബിഎസ്എഫ് പുറത്താക്കിയ ജവാമാണ് തേജ് ബഹദൂര്‍ യാദവ്.

തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുദ്രാവാക്യം ജവാന്മാരുടെയും കര്‍ഷകരുടെയും ദുരവസ്ഥയാണ്. ”തൊഴിലില്ലായ്മ നാട്ടുകാരെ വലയ്ക്കുകയാണ്. ആരാണ് യഥാര്‍ത്ഥ ചൗക്കീദാരെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. പ്രധാനമന്ത്രി ജവാന്മാര്‍ക്ക് കരിഞ്ഞ റൊട്ടിയും ദാലും കൊടുക്കുന്ന വിവരം എത്ര പേരാണ് കണ്ടത്.” തേജ് ബഹദൂര്‍ പറഞ്ഞു.

മഹാസഖ്യത്തിനു പുറമെ ആം ആദ്മി പാര്‍ട്ടിയും തന്നെ പിന്തുണയ്ക്കുമെന്ന് തേജ് ബഹാദൂര്‍ പറഞ്ഞു. വീടുവീടാന്തരം കയറി മോദിക്കെതിരെ പ്രചരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ നാട്ടുകാരെ വലയ്ക്കുകയാണ്. ആരാണ് യഥാര്‍ത്ഥ ചൗക്കീദാരെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും തേജ് ബഹദൂര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button