KeralaLatest News

മരണത്തിലും വേര്‍പിരിയാതെ; കോതയാറ്റില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു

 

കുലശേഖരം: കോതയാറ്റില്‍ കുളിക്കാനിറങ്ങിയ വെള്ളായണി കാര്‍ഷിക കോളജിലെ രണ്ടു വിദ്യാര്‍ഥികളും താല്‍ക്കാലിക ജീവനക്കാരനും മുങ്ങിമരിച്ചു. തിരുവനന്തപുരം വെള്ളായണി വണ്ടിത്തടം പൊറ്റവിള വീട്ടില്‍ മോഹനന്റെ മകന്‍ അരുണ്‍(24), ശ്രീകാര്യം പാങ്ങപ്പാറ വിവേക് വില്ലയില്‍ സുഭാഷിന്റെ മകന്‍ ശന്തനു(24), പാറശാലയ്ക്കു സമീപം പ്ലാമൂട്ടുക്കട വിഷ്ണുനിവാസില്‍ വിജയന്റെ മകന്‍ വിഷ്ണു (24) എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ പേച്ചിപ്പാറ അണക്കെട്ടിന് അടുത്തായുളള കോതയാര്‍ പവര്‍ഹൗസിനു സമീപം പാലത്തിനു താഴെയായിരുന്നു അപകടം നടന്നത്. ബൈക്കുകളിലെത്തിയ യുവാക്കള്‍ വസ്ത്രങ്ങളും മറ്റും പാലത്തിന് മുകളില്‍ വെച്ചാണ് കുളിക്കാനിറങ്ങിയത്. വൈകിട്ട് ഇവിടെ കുളിക്കാനിറങ്ങിയവരാണു യുവാക്കളുടെ മൃതദേഹം കണ്ടത്. വിഷ്ണു കാര്‍ഷിക കോളജിലെ നാലാം വര്‍ഷ ബയോടെക് വിദ്യാര്‍ഥിയും ശന്തനു ബിഎസ്സി അഗ്രികള്‍ചര്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയുമാണ്.

കോളജിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നുഅരുണ്‍. കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തനായതിന്റെ ആഹ്ലാദത്തിലായിരുന്നു ശന്തനു. മൃതദേഹങ്ങള്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button