News

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വ്യാജ ഫോണ്‍കോള്‍ തട്ടിപ്പ് : സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്‌പെന്‍ഷന്‍ : തട്ടിപ്പ് നടത്തിയത് അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ പേരില്‍

കൊച്ചി: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വ്യാജ ഫോണ്‍കോള്‍ തട്ടിപ്പ്, സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അന്വേഷണ വിധേയമായി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. കാക്കനാട് സി.പി.എം കളക്ടറേറ്റ് ബ്രാഞ്ച് സെക്രട്ടറി ശ്യാം കുമാറിനെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത് . അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ പേരില്‍ വ്യാജ ഫോണ്‍കോള്‍ തട്ടിപ്പ് നടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്.

എറണാകുളം എ.ഡി.എം എന്ന പേരില്‍ വ്യാജ നമ്പര്‍ ഉണ്ടാക്കി കൊച്ചിയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് വിളിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എ.ഡി.എം പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ നടപടി എടുത്തില്ലെന്ന അക്ഷേപമുണ്ട്.

കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. കൊച്ചിയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റാണെന്ന് പറഞ്ഞ് ഫോണ കോള്‍ എത്തിയതാണ് സംഭവത്തിന്റെ തുടക്കം. എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റാണ് വിളിക്കുന്നത്. തന്റെ ബന്ധുക്കള്‍ കുറച്ച് പേര്‍ പാര്‍ക്കിലേക്ക് വരുന്നുണ്ട്. അവര്‍ക്ക് സൗജന്യ പാസ് നല്‍കി നന്നായി ഒന്ന് ട്രീറ്റ് ചെയ്തേക്കണം എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. തുടര്‍ന്ന് രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന സംഘം എത്തി. എ.ഡി.എം വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് സൗജന്യമായി പ്രവേശനവും ആഹാരവും നല്‍കി പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

എന്നാല്‍ സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം കളക്ട്രേറ്റില്‍ എത്തിയ പാര്‍ക്ക് ജീവനക്കാരന്‍ മജിസ്റ്റട്രേറ്റിന് കണ്ട് സംസാരിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശ്യാം കുമാറാണ് തട്ടിപ്പിന് പിന്നിലെന്ന് മനസിലാക്കുന്നത്. ശ്യാംകുമാറിന്റെ മൊബൈല്‍ നമ്പര്‍ ട്രൂകോളറില്‍ രേഖപ്പെടിത്തിയിരുന്നത് ‘എറണാകുളം എഡിഎം’ എന്ന പേരിലാണെന്നും കണ്ടെത്തി. തന്റെ ഔദ്യോഗിക സ്ഥാനം വ്യാജമായി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വ്യക്തിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എ.ഡി.എം കെ.ചന്ദ്രശേഖരന്‍ നായര്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button