KeralaLatest News

നഗരമധ്യത്തിലെ യുവാവിന്റെ കൊലപാതകം : കൊലയാളിയെ പൊലീസിന് കാണിച്ച് കൊടുത്തത് സിസി ടിവി കാമറ

കോട്ടയം: നഗരമധ്യത്തിലെ യുവാവിന്റെ കൊലപാതകം, കൊലയാളിയെ പൊലീസിന് കാണിച്ച് കൊടുത്തത് സിസി ടിവി കാമറ. കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തെ തുടര്‍ന്ന് കൊലയാളിയെ കണ്ടുപിടിക്കുകയെന്നത് പൊലീസിനെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. കേസില്‍ ഒരു തുമ്പും കിട്ടാതിരുന്ന പൊലീസിനെ സഹായിച്ചത് സിസിടിവി കാമറയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 16നു കോടിമതയ്ക്കു സമീപം ബംഗാള്‍ ജയ്പാല്‍ഗുരി സ്വദേശി പുഷ്പനാഥ് (സൈബി) കൊല്ലപ്പെട്ടത്. ആദ്യം കൊലയാളിയെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് കൊലയാളിയിലെത്തിയത്. കൃത്യമായ അന്വേഷണത്തില്‍ സുഹൃത്ത് അപ്പു റോയ് ആണ് പുഷ്പകുമാറിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ ഉച്ചയോടെ ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ നിന്നു അപ്പു റോയിയെ പൊലീസ് അറസ്റ്റു ചെയ്തു. പണത്തിനു വേണ്ടിയാണു സുഹൃത്തായ പുഷ്‌കുമാറിനെ കൊന്നതെന്നു അപ്പു സമ്മതിച്ചു. കൊലയിലേയ്ക്ക് നയിച്ചതിനു പിന്നിലുള്ള കാണം പൊലീസ് പറയുന്നതിങ്ങനെ, പുഷ് കുമാറിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചു അപ്പു പണം പിന്‍വലിച്ചതായും കണ്ടെത്തി. ജയ്പാല്‍ഗുരി സ്വദേശികളായ പുഷ് കുമാര്‍ എരുമേലിയിലും അപ്പു റോയ് കോട്ടയത്തുമാണു ജോലി ചെയ്തിരുന്നത്. പുഷ് കുമാര്‍ 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി അപ്പു മനസിലാക്കി. ജോലി സ്ഥലത്തു നിരന്തരം വഴക്കുണ്ടാക്കി മാറുന്ന അപ്പുവിന് ആരും സ്ഥിരം ജോലി നല്‍കിയിരുന്നില്ല

പണം ആവശ്യത്തിന് ആയെന്നും നാട്ടിലേക്കു തിരികെ പോയി കൃഷി തുടങ്ങുമെന്നും പുഷ് കുമാര്‍ അപ്പുവിനോടു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തേക്കു പുഷ് കുമാറിനെ വിളിച്ചുവരുത്തിയ അപ്പു നഗരത്തിലെ കെട്ടിടത്തിന്റെ മുകളില്‍ വച്ചു കൊലപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. എടിഎം കാര്‍ഡില്‍ പുഷ് കുമാര്‍ പിന്‍ നമ്പര്‍ എഴുതിയിരുന്നതു പണം എടുക്കാനും സൗകര്യമായി. കോടിമതയിലെ ഹോട്ടലിനു സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച ചിത്രമാണ് തുമ്പായത്. ഇരുവരും ഒരുമിച്ച് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ കോട്ടയത്തെയും പരിസരത്തെയും ലേബര്‍ കരാറുകാരുടെ യോഗം വിളിച്ചു ചേര്‍ത്തതില്‍ നിന്നാണു അപ്പു റോയിയെ കുറിച്ചു സൂചന ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button