Latest NewsIndia

നെഹ്‌റു കുടുംബം അവധി ആഘോഷിച്ചത് നാവികസേനയുടെ യുദ്ധക്കപ്പലില്‍: വിമര്‍ശനവുമായി മോദി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജീവ് ഗാന്ധി രാജ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയെന്നും, ഇന്ത്യന്‍ പ്രതിരോധ സേനകള്‍ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധിക്കും കുടുംബത്തിനും വേണ്ടി നാവികസേന ഉദ്യോഗസ്ഥര്‍ ദ്വീപില്‍ സേവനം ചെയ്യുകയായിരുന്നു.

സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ളതായിരുന്നു ഐ.എന്‍.എസ് വിരാട്. ഈ കപ്പലാണ് രാജീവ് ഗാന്ധിക്കും കുടുംബത്തിനും അവധി ആഘോഷിക്കാന്‍ ദ്വീപ് യാത്രക്കായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കള്‍ പോലും കപ്പലില്‍ യാത്രക്കുണ്ടായിരുന്നു-മോദി പറഞ്ഞു. ഐ.എന്‍.എസ് വിരാട് 10 ദിവസമാണ് ദ്വീപില്‍ കാത്തു കിടന്നത്. സമുദ്ര അതിര്‍ത്തികളുടെ സംരക്ഷണത്തിനായി ഐ.എന്‍.എസ് വിരാട് ഉപയോഗിക്കുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധിയുടെ യാത്രയ്ക്കായി കപ്പല്‍ നിയോഗിക്കപ്പെട്ടത്.’

അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഈ സമയത്തു കപ്പലില്‍ കയറി. ഇതു ദേശീയ സുരക്ഷയിലെ വിട്ടുവീഴ്ചയല്ലേ?- പ്രധാനമന്ത്രി ചോദിച്ചു.ഡല്‍ഹിയിലെ രാംലീല മെെതാനത്ത് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം.സ്തുതിപാഠകര്‍ വിശുദ്ധനെന്ന് വിശേഷിപ്പിക്കുമ്പോഴും അഴിമതിക്കാരില്‍ നമ്പര്‍ വണ്‍ ആയാണ് രാജീവ് ഗാന്ധി മരിച്ചതെന്ന് നേരത്തെ മോദി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button