KeralaLatest News

കെ.എം.മാണിയുടെ മരണത്തില്‍ രാഷട്രീയം കളിച്ചു : ജോസ് കെ.മാണിക്കെതിരെ ആരോപണവുമായി പി.സി.ജോര്‍ജ്

കോട്ടയം: കേരളകോണ്‍ഗ്രസിലെ പ്രശനങ്ങൾക്ക് പിന്നാലെ ജോസ് കെ.മാണിക്കെതിരെ ആരോപണവുമായി പി.സി.ജോര്‍ജ്. കെ.എം.മാണിയുടെ മരണത്തില്‍ ജോസ് കെ.മാണി രാഷട്രീയം കളിച്ചുവെന്നും കെ.എം.മാണിയുടെ ആരോഗ്യനില കൂടുതല്‍ വഷളായ സാഹചര്യത്തിലും ജോസ്. കെ.മാണിയും ഭാര്യയും വോട്ട് തേടി നടക്കുകയായിരുന്നെന്നും പ്രമുഖ മലയാളം ചാനലിനോട് അദ്ദേഹം പ്രതികരിച്ചു.

മാണിഗ്രൂപ്പിനെ പിരിച്ചുവിടണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. മാണിഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തം അപ്പനായ കെ.എം.മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ പിന്നില്‍ കളിച്ചയാളാണ് ജോസ്.കെ.മാണി. മകന് എന്തുകൊണ്ടാണ് മാണിസാറിനോട് വൈരാഗ്യം ഉണ്ടായതെന്ന് പരിശോധിക്കണം. അത്  ഞാന്‍ അദ്ദേഹത്തോട് തന്നെ സംസാരിച്ചിട്ടുള്ളതാണ്. മകന് മാണിസാറിനോട് അലർജിയാണ്. അഞ്ചാം തീയതി രാത്രി തന്നെ മാണിസാറിന്‍റെ മരണം ഏകദേശം തീരുമാനമായതായിരുന്നു. ആറ്, ഏഴ്, എട്ട് തീയതികളില്‍ മകനും ഭാര്യയും വോട്ട് തേടുകയായിരുന്നു. അപ്പന്‍ മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് അറിയുന്ന ഒരു മകന് എങ്ങനെയാണ് വോട്ട് പിടിക്കാന്‍ പോകാന്‍ കഴിയുക. മരണശേഷം മൃതദേഹത്തോടും മകന്‍ ആ വിദ്വേഷം പ്രകടിപ്പിച്ചു. ശവക്കോട്ടയില്‍ ഒരു മൂലയിലാണ് കെ എം മാണിയെ അടക്കിയിരിക്കുന്നതെന്നും വര്‍ഷാവര്‍ഷം പ്രാര്‍ത്ഥനക്കായോ കല്ലറ കാണാനോ ആരും അങ്ങോട്ട് ചെല്ലരുതെന്ന് കരുതിയാണ് അങ്ങനെ ചെയ്തിരിക്കുന്നതെന്നും പിസി ജോർജ് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button