Latest NewsIndia

മൈനറായ പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞയാളെ വരനും സംഘവും വെട്ടിക്കൊന്നു, ഭാര്യ ഗുരുതരാവസ്ഥയിൽ

അയല്‍വാസിയായ 16-കാരിയുടെ വിവാഹം കഴിഞ്ഞമാസം നടത്താന്‍ നിശ്ചയിച്ചിരുന്നു.

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തെക്കുറിച്ച്‌ അധികൃതര്‍ക്ക് വിവരം നല്‍കി അതു തടഞ്ഞയാളെ 21കാരനായ വരനും സംഘവും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട മകേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ അയനാവരം സ്വദേശിയായ ജെബശീലനാണ് (48) മരിച്ചത്. ജെബശീലന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയ വരനായിരുന്ന വിനോദാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വിനോദിനെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇയാളെയും കൂട്ടാളികളെയും തേടിവരുകയാണ്. ജെബശീലന്റെ അയല്‍വാസിയായ 16-കാരിയുടെ വിവാഹം കഴിഞ്ഞമാസം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, വിവരമറിഞ്ഞ ജെബശീലന്‍, കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നറിയാവുന്നതിനാല്‍ പൊലീസിനെ വിവരമറിയിച്ചു. അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനൊപ്പവും ജെബശീലന്‍ പോയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ അധികൃതര്‍ ഇടപെട്ട് വിവാഹം തടയുകയായിരുന്നു .

ഇതിനിടെ ജെബശീലന്റെ മകളുടെ വിവാഹവാര്‍ത്തയറിഞ്ഞ പ്രതി സുഹൃത്തുക്കളെയും കൂട്ടി ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മകളുടെ വിവാഹസത്കാരത്തിന് പോകുമ്ബോഴാണ് സംഭവം. ഓട്ടോഡ്രൈവറായ ഇദ്ദേഹത്തെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മുന്നില്‍വച്ചാണ് തുരുതുര വെട്ടിയത്. തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും വെട്ടേറ്റു. പ്രസീല(42)യെര സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച്‌ വിവരം ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button