Latest NewsKerala

കാന്‍സറിനു മുന്നില്‍ പ്രണയം വിജയിച്ചു : പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടു : ഭവ്യയുടെ വിവരങ്ങള്‍ പങ്കുവെച്ച് സച്ചിന്‍

കൊച്ചി: സച്ചിന്‍-ഭവ്യ പ്രണയദമ്പതികളെ ദൈവം കൈവിട്ടില്ല. ഇരുവരുടേയും പ്രണയത്തിനു മുന്നില്‍ കാനസര്‍ ഒടുവില്‍ അടിയറവ് പറഞ്ഞു. ഭവ്യയ്ക്ക് അസുഖം ഉണ്ടെന്ന് കണ്ടെത്തിയപ്പോള്‍ മുതല്‍ ഇരുവരും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. കാന്‍സറിനു മുന്നില്‍ പൊരുതുന്ന ഇരുവര്‍ക്കും നിറഞ്ഞ കൈയ്യടികളാണ് മലയാളികള്‍ നല്‍കിയത്. പ്രാര്‍ത്ഥനകള്‍ക്കെല്ലാം നന്ദിയറിയിച്ച്, മരുന്നിനൊപ്പം സ്നേഹവും പിന്തുണയും കൂടിയായപ്പോള്‍ കാന്‍സര്‍ തോറ്റ് മടങ്ങുന്നതിന്റെ വിവരങ്ങള്‍ സച്ചിന്‍ നേരത്തെ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ പ്രതീക്ഷയുടെ പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സച്ചിന്‍. കാന്‍സറിനെതിരായ പടയൊരുക്കം വിജയം കാണുന്ന സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്.

അസുഖം നോര്‍മലായി വന്നിട്ടുണ്ട്. കീമോ നിര്‍ത്തിയിരിക്കുന്നു. സ്‌കാനിങ്ങില്‍ നിലവില്‍ ഇപ്പോള്‍ അസുഖം കാണുന്നില്ല. പക്ഷെ ചെറിയ ചെറിയ രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ കാണാന്‍ കഴിയില്ല. സര്‍ജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജില്‍ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കള്‍ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അപ്പോള്‍ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായ്മ ചെയ്യാന്‍ റേഡിയേഷന്‍ വേണ്ടിവരും. 54 യൂണിറ്റ് റേഡിയേഷന്‍ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും. ഈ മാസം 22 ന് ഏര്‍ണാംകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ റേഡിയേഷന്‍ തുടങ്ങുമെന്നും സച്ചിന്‍ കുറിച്ചു.

തന്റെ പ്രണയിനിക്ക് കാന്‍സറാണെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു സച്ചിന്‍. കാന്‍സറിന്റെ വേദനയിലും ഭവ്യയെ അവന്റെ ജീവിതത്തിലേക്ക് കൂട്ടിയിരുന്നു. എല്ലില്‍ പടര്‍ന്നു പിടിക്കുന്ന ക്യാന്‍സറാണ് ഭവ്യയ്ക്ക്.

അസഹ്യമായ ഒരു പുറം വേദനയിലൂടെയാണ് കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍ ഭവ്യയില്‍ കണ്ടുതുടങ്ങുന്നത്. വിദഗ്ധ പരിശോധനയില്‍ കാന്‍സറാണെന്ന് സ്ഥിരീകരിച്ചു. കാന്‍സറിനേക്കാള്‍ മുകളില്‍ തന്നെയാണ് പ്രണയമെന്ന് പറഞ്ഞ് സച്ചിന്‍ അവളെ ചേര്‍ത്തുനിര്‍ത്തി.

‘ പ്രിയപ്പെട്ട സുഹൃത്തുക്കളെ.. സ്‌കാനിങ് റിപ്പോര്‍ട്ട് വന്നു.. അസുഖം നോര്‍മലായി വന്നിട്ടുണ്ട്.. കീമോ നിര്‍ത്തിയിരിക്കുന്നു..pet ct സ്‌കാനിങ്ങില്‍ നിലവില്‍ ഇപ്പോള്‍ അസുഖം കാണുന്നില്ല.. പക്ഷെ ചെറിയ ചെറിയ രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ കാണാന്‍ കഴിയില്ല.. സര്‍ജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജില്‍ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കള്‍ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.. അപ്പോള്‍ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാന്‍ റേഡിയേഷന്‍ വേണ്ടിവരും.. 54 യൂണിറ്റ് റേഡിയേഷന്‍ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും.. ഇന്ന് റേഡിയേഷന്‍ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു.. അതിനു വേണ്ട നടപടികള്‍ ചെയ്തിട്ടുണ്ട്.. ഈ മാസം22 ന് ഏര്‍ണാംകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ റേഡിയേഷന്‍ തുടങ്ങും.. ശെനിയും,ഞായറും റേഡിയേഷന്‍ ഇല്ലാത്തതിനാല്‍.. 6 ആഴ്ച അവിടെ നില്‍കേണ്ടിവരും…
ഇപ്പോള്‍ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും പ്രാര്ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്.. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ്..???’

shortlink

Related Articles

Post Your Comments

Related Articles


Back to top button