KeralaLatest NewsCrime

ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി; കാരണം ഇതാണ്

കൂത്താട്ടുകുളം: എറണാകുളം കുത്താട്ടുകുളത്ത് ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി. കാമുകന്റെ ഒപ്പം ജീവിക്കുന്നതിനാണ് മണ്ണത്തൂര്‍ സ്വദേശി നിഷ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് നിഷയും, കാമുകനും ഉള്‍പ്പടെ അറസ്റ്റിലായ നാല് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.

നിഷയും സുരേഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായിരുന്നു. സുരേഷില്‍ നിന്ന് മര്‍ദ്ദനം പതിവായതോടെയാണ് നാട്ടിലെ ഓട്ടോ ഡ്രൈവറായ പ്രദീഷുമായി നിഷ അടുപ്പത്തിലായത്. എന്നാല്‍ പ്രദീഷുമായുള്ള ജീവിതത്തിന് ഭര്‍ത്താവ് തടസ്സമാകുമെന്ന് തോന്നിത്തുടങ്ങിയതോടെയാണ് സുരേഷിനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പ്രദീഷുമായി ചേര്‍ന്ന് നിഷ ആസൂത്രണം ചെയ്യുന്നത്. കൂത്താട്ടുകുളത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയാണ് നിഷ.

കഴിഞ്ഞ അഞ്ചാം തിയതിയാണ് പൊലീസാണെന്ന് പറഞ്ഞ് സുരേഷിനെ പ്രദീഷും, സുഹൃത്തുക്കളായ ജസ്റ്റിനും, ലോറന്‍സും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോകുന്നത്. ഇതില്‍ സംശയം തോന്നിയ സുരേഷ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മൂന്നംഗസംഘം ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയായിരുന്നു. രാത്രി മുഴുവന്‍ രഹസ്യകേന്ദ്രത്തില്‍ വെച്ച് ഭീഷണി തുടര്‍ന്നു. പിറ്റേന്ന് മീന്‍കുന്നം പമ്പിന് സമീപം സുരേഷിനെ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു. സംഭവത്തെ തുടര്‍ന്ന് പരിഭ്രാന്തനായ സുരേഷ് സുഹൃത്തിന്റെ വര്‍ക്ക് ഷോപ്പില്‍ ആരുമറിയാതെ കഴിയുകയായിരുന്നു. സുരേഷിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിയെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്. സുരേഷിന്റെ നിരന്തരമായ ഉപദ്രവം കാരണമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് നിഷ പൊലീസിന് നല്‍കിയ മൊഴി. സുരേഷിന്റെയും നിഷയുടെയും എട്ട് വയസ്സായ മകന്‍ നിഷയുടെ അമ്മയുടെ സംരക്ഷണത്തിലാണ്. റിമാന്‍ഡിലായ നാല് പ്രതികളും മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button